2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

അന്നൊരു ആഗസ്റ്റ് പതിനഞ്ചിന്


 ആ ഗ്രാമത്തിൽ നിന്നും പട്ടണത്തിലെ സ്കൂളിൽ പഠിക്കാൻ പോകുന്ന ഒരേയൊരു മുസ്ലീം പെണ്‍കുട്ടിയായിരുന്നു  മെഹ്നാസ്. രാജ്യത്തോടുള്ള കൂറ് തൻറെ വിശ്വാസത്തിൻറെ ഭാഗമാണെന്നു കരുതുന്ന അവറാൻ ഹാജിയുടെ ഒരേയൊരു പേരക്കുട്ടി. സ്കൂൾ എൻ സി സി യിലും, കലാ കായിക മത്സരങ്ങളിലും പങ്കെടുത്തിരുന്നവളെ ഇതൊന്നും പെണ്‍കുട്ടികൾക്ക് ചേർന്നതല്ല എന്ന് പറഞ്ഞു ആരൊക്കെയോ എതിർത്തപ്പോഴും തൻറെ പേരക്കുട്ടി സൈനിക വിദ്യാഭ്യാസം നെടുന്നതിലും, കായിക മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നതിലും   അഭിമാനിക്കുകയായിരുന്നു തടത്തിൽ അവറാൻ ഹാജി. പുലർച്ചെ വിളിച്ചുണർത്തിയതും   മെഹ്നാസിൻറെ യൂണിഫോമും പർദയുമൊക്കെ ഒരുക്കി വച്ചതും ആ വയോവൃദ്ധനായിരുന്നു. ഈ ആഗസ്റ്റ്‌ പതിനഞ്ചിന് മെഹ്നാസിന് പതിനാറു വയസ്സ് പൂര്ത്തിയാകുന്നു. ഓരോ ആഗസ്റ്റ്‌ പതിനഞ്ചും മേഹ്നാസിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിക്കൊണ്ടെയിരുന്നു. ഋതുമതിയായതും, ആദ്യമായ് ഒരാന്കുട്ടി ഇഷ്ടമാണെന്നറിയിച്ചതും അങ്ങിനെയൊരു ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു. വാപ്പച്ചിയുടെ വാക്കുകള കേട്ട് അവൾ വല്ലാതെ സങ്കടപ്പെട്ടു. ബഹ്റൈനിൽ തന്നെയുള്ള ബിസിനസ്സുകാരനായ സുഹൃത്തിന്റെ ഏകാമാകാൻ, എൻജിനീയർ. അയാള് തന്നെ കാണാൻ വരുമെന്നും വാപ്പച്ചി പറഞ്ഞപ്പോൾ മനസ്സിലെവിടെയോ പാരതന്ത്ര്യത്തിന്റെ ചങ്ങല ക്കിലുക്കം തൻറെ സ്വപ്നങ്ങളെ ബന്ധിക്കപ്പെട്ടപോലെ മെഹ്നാസിന് തോന്നി. പതിനാറാം വയസ്സിലെ ഈ സ്വാതന്ത്ര്യദിനം തൻറെ ജീവിതത്തിലെ എല്ലാ സ്വകാര്യതകളെയും  തകിടം മരിക്കും എന്നവൾ ഭയപ്പെട്ടു.    എൻ സി സി യിലൂടെ ഇന്ത്യൻ മിലിട്ടരിയിലോ, എയർഫോഴ്സിലോ ചേരണമെന്നാണ്  തൻറെ ആഗ്രഹമെന്ന് ഇന്നലെ പോലും രാധിക ടീച്ചറോട് പറഞ്ഞിട്ടെയുള്ളൂ. ഒന്ന് ഉള്ളു തുറക്കാൻ ..... ഉമ്മയെപോലെ സ്നേഹിക്കാൻ ... രാധിക ടീച്ചറേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിലാണ് വാപ്പച്ചി ഒരുക്കിയ ഈ നശിച്ച പെണ്ണുകാണൽ ചടങ്ങ്. തന്റെ ജീവിതത്തെ മാറ്റങ്ങളേറെയുണ്ടാക്കിയ നല്ലയീ ദിവസം തന്നെ ഇതിനായി തെരഞ്ഞെടുത്തല്ലോ.... സ്കൂളിൽ ഇന്ന് പോകേണ്ട എന്നാണു നിർദ്ദേശം എന്തൊക്കെ ആയാലും തനിക്കിന്നു പോയെ തീരൂ... പെണ്ണുകാണാൻ   വരുന്നവർ ആരാണെങ്കിലും വരട്ടെ.... കണ്ടു പോകട്ടെ, അല്ലെങ്കിൽ വാപ്പച്ചിയുടെ ദാര്ഷ്ട്യങ്ങൾക്ക് ഇരയാകേണ്ടി വരും.

            നേരിയ മഴച്ചാര്  ഉണ്ടായിട്ടും പുകമൂടിയ ഇടവഴിയിലൂടെ അവറാൻ ഹാജിയുടെ കൂടെ അവൾ നടന്നു. തോരണങ്ങൾ മഴ  നനഞ്ഞങ്ങനെ  കിടന്നിരുന്നു.സൂര്യകിരണങ്ങലെൽക്കുമ്പോ സ്വതസിദ്ധമായി രൂപാന്തരം പ്രാപിച്ച് തോരണങ്ങളും പതാകകളും കാറ്റിലാടി നിൽക്കും. അകെഷ്യാമരങ്ങള്ക്ക് വരെ ത്രിവർണ്ണ പതാകയുടെ നിറമാണ്. സ്വാതന്ത്ര്യം അതൊരു വല്ലാത്ത അനുഭവമാണ്. പാരതന്ത്ര്യ മെന്തെന്നറിഞ്ഞവർക്കെ ആ വികാരത്തെ അടുത്തരിയാനാകൂ. തന്റെ ഉപ്പൂപ്പയുടെ അനുഭവ കഥകള കേട്ട് ...... വിഭജനം നിരർത്ഥകമാക്കിയ നീറുന്ന ആത്മാവുകളെ തൊട്ടറിഞ്ഞ് ഉപ്പൂപ്പയ്ക്കൊപ്പം ഇടവഴി താണ്ടിയിറങ്ങി. മെഹ്നാസും അതെല്ലാം അനുഭവിച്ചവലാണ്, ഉപ്പൂപ്പയറിഞ്ഞത്     സ്വന്തം രാജ്യത്തിൻറെ വിഭജനമായിരുന്നുവെങ്കിൽ  .... മെഹ്നാസിന് നിറങ്ങള കെട്ടുപോയ കുട്ടിക്കാലമായിരുന്നു. വാപ്പചിയും ഉമ്മച്ചിയും വേര്പിരിഞ്ഞത് മുതൽ താനൊരധികപറ്റാന്  ഈ തറവാട്ടിൽ..... രണ്ടാനമ്മയുമായി വാപ്പച്ചി ബഹറിനിലേക്ക് പരന്നപ്പോൾ താനൊരു ബാധ്യത യാകുകയായിരുന്നു. അതുകൊണ്ടല്ലേ ഈ ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്തയക്കാൻ അവരിത്ര തിടുക്കം കാണിക്കുന്നത്. ഉമ്മച്ചിയെ മറ്റൊരാൾ വിവാഹം ചെയ്തു കൊണ്ടുപോയപ്പോൾ താൻ തീര്ത്തും ഒറ്റപ്പെടുകയായിരുന്നില്ലേ ....?  
               രാവിലെ അഞ്ച്പത്തിനുള്ള ആദ്യത്തെ ബസ് കാത്തു അവർ കവലയിൽ നിന്നു.  മെഹ്നാസ് അവളുടെ പർദയിലേക്ക് ഷോൾ തിരികി വച്ചു. ''ഉപ്പൂപ്പ ....ഉപ്പൂപ്പ  ഗാന്ധിജിയെ കണ്ടൂന്നു പറയുന്നത് നേരാണോ ...''

പൊയ്പ്പോയ  സുന്ദര ദിനങ്ങളെ ഒര്ത്തെടുത്തുകൊണ്ട് ഒരു നീണ്ട നെടുവീര്പ്പോടെ അയാള് പറയും ''ഹ്ആ .... ഉം പിന്നെല്ലാണ്ടെ'' ''ഒരു നോട്ടം അന്ന് കോഴിക്കോട്ടെ കടപ്പുറത്ത് വന്നപ്പോ .... ദാ ഇത്രേം അടുത്തുന്ന്''. അന്നനുഭവിച്ച അതെ വികാരങ്ങള ഉപ്പൂപ്പയുടെ കണ്ണുകളിൽ മിന്നിമറയുന്നത് മെഹ്നാസ് കണ്ടു.താൻ മനപൂര്വ്വം ചോദിക്കുകയാനെന്നു ഉപ്പൂപ്പ മനസ്സിലാക്കിയോ..... തൻറെ ഈ ഒരു ചോദ്യമല്ലേ ഉപ്പൂപ്പയെ ഇന്നും ജീവിപ്പിക്കുന്നത്‌ ....


''ഉപ്പൂപ്പ ..... ഗാന്ധിജി ചെറുപ്രായത്തിലേ കല്യാണം കഴിച്ചിരുന്നോ.....??'' ഉം... സമൂഹത്തിൽ അന്നതൊക്കെ സാധാരണമായിരുന്നു. കാലം മാറിയതനുസരിച്ച് നമ്മൾ മാറാൻ മറന്നുപോയി. വിവാഹം കുട്ടിക്കളിയല്ലെന്ന് ഇനിയെന്നാണ് നമ്മൾ തിരിച്ചറിയുക....... കയറ്റമിറങ്ങി വരുന്ന ഇന്ത്യൻ ബസ്സിന്റെ കണ്ണുകള ദൂരെ തെളിഞ്ഞുകത്തി. പഴയ മയിൽ വാഹനമാണ് ഇന്ത്യൻ എന്ന പേരിലേക്ക് മാറിയത്. പ്രകാശത്തിന്റെ ഋജു രേഖയിൽ ആകാശത്തെക്കുയർന്നു പൊന്തുന്ന ഈയ്യം പട്ടകൾ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ വിരിച്ചു അല്പ്പജീവിതം ആസ്വദിച്ചു.... ദീരെ നിന്നും ബാങ്കിന്റെ അവസാനത്തെ അലയൊലികൾ..... അസ്സലാത്തു ഹൈരും മിനനൗം.... ഉറക്കത്തിനേക്കാൾ നിനക്കുത്തമം പ്രാർഥനയാണ്. അതോടൊപ്പം ഭഗവതി ക്ഷേത്രത്തിൽ നിന്നുയരുന്ന ഭക്തിഗാനം...... രണ്ട് ശബ്ദങ്ങൾ ക്കിടയിലുള്ള മൌനമാണ് പ്രാര്ത്ഥന. ഉറക്കത്തെക്കാൾ ഉത്തമം പ്രാര്ത്ഥനയാണെന്നറിയാതെ ഗ്രാമമിപ്പോഴും കൂർക്കം വലിച്ചുറങ്ങുകയാണ്. പുഴയിൽ മുങ്ങി നിവർന്ന് അമ്പലം ചുറ്റി ഈറനുടുത്ത വസ്ത്രവുമായി നടന്നുപോകുന്ന വൃദ്ധരായ സ്ത്രീകൾ..... ബാഗ് അവളുടെ തോളിൽ ഭദ്രമാക്കി തൂക്കിയിട്ട് ബസ്സിൽ കയറുന്നതും നോക്കി അവറാൻ ഹാജി പള്ളിയിലേക്ക് നടന്നു. '' എന്താ ചീരോ ..... കുളിരുന്നുണ്ടോ.....'' 'ഉം അവറാൻ മാപ്ലേ ..... സാമിക്കലമല്ലേ വരാമ്പോകുന്നത്.....'' മീൻകാരൻ അസൈനാര്ക്ക തൻറെ വലിയ കുട്ടകൾ രണ്ടെണ്ണം ബസ്സിനു പിറകിൽ തൂക്കിയിട്ടു. മീന കച്ചവടത്തിൽ എല്ലാവരും പുതിയ രീതികൾ പരീക്ഷിച്ചെങ്കിലും അസൈനാര്ക്ക മാത്രം ഇപ്പഴും പഴയതുപോലെ തന്നെ. ചില പച്ചക്കറി കച്ചവടക്കാരും, കോഴിക്കോട്ടെയ്ക്കും, മഞ്ചേരിയിലേക്കുമുള്ള   ദീർഘ ദൂര യാത്രക്കാരും, വാടിയ മുല്ലപ്പൂ ചൂടിയ ഒന്ന് രണ്ട് സ്ത്രീകളും ഒഴിച്ചാൽ ബസ്സിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല്ല. സ്വാതന്ത്ര്യദിന അവധിയായതു കൊണ്ട് മറ്റു വിദ്യാര്ത്തികലെല്ലാം നീണ്ട സുഷുപ്തിയിലായിരിക്കും. അവർക്കിതൊന്നും മനസ്സിലാകില്ല. തൻറെ ഉപ്പൂപ്പയെ പോലുള്ള പതിനായിരങ്ങൾ ജീവന നല്കി നേടിയെടുത്ത ഈ സ്വാതന്ത്ര്യത്തിന്റെ വില. എന്നിട്ടും ഇന്നും പെണ്‍കുട്ടികള പതിനാലിലും പതിനഞ്ചിലും ഇഷ്ടമില്ലാത്ത വിവാഹം കഴിക്കാൻ നിര്ബന്ധിക്കപ്പെടുന്നു. രാവിലെ തന്നെ കണ്ടക്ടറുടെ പുളിച്ച തെറിയെ ഭയപ്പെട്ടിരുന്നുവെങ്കിലും അവൾ  എൻസി സി ഐഡന്റിറ്റി  കാര്ഡ് കാണിച്ച് കണ്‍സെഷൻ എടുത്തു. എന്നിട്ടും മദ്ധ്യവയസ്കനായ കണ്ടക്റ്റർ പതിവ് പോലെ പിറുപിറുക്കുന്നുണ്ടായിരുന്നു .  
കയറിയ ഉടനെ ഇന്നലെ വായിച്ചുവെച്ച പുസ്തകം കയ്യിലെടുത്തു. ''എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'' ഒന്ന് രണ്ടു പേജുകൾ മറിച്ചുനോക്കി. തൊട്ടപ്പുറത്തെ സീറ്റിലിരിക്കുന്ന താടിക്കാരാൻ അവളെ തന്നെ നോക്കുന്നു. അവളൊന്നു ചെരിഞ്ഞിരുന്നു പുറത്തെ പുലര്ച്ചയിലേക്ക് കണ്ണുകള പായിച്ചു. സൂര്യ കിരണങ്ങൾ മഴ മേഘങ്ങളെ ഒപ്പിയെടുക്കുന്ന കാഴ്ച. അവൾ എന്തൊക്കെയോ വെറുതെ ചിന്തിച്ചു. തലേന്ന് രാത്രി യൂനിഫോമെല്ലാം ഇസ്തിരിയിട്ട്,ബെൽറ്റും, ഷൂവും കറുത്തു തിളക്കം കൂടുന്നത് വരെ ബ്രഷ് കൊണ്ട് മിനുക്കിയിരിക്കുമ്പോഴും മനസ്സിലോരാഗ്രഹമായിരുന്നു ''ബെസ്റ്റ് കേഡറ്റ് ''   ആകണം. നേരം വൈകിയാണുറങ്ങിയത്, അപ്പോഴും ഒരു കൈ സഹായത്തിനു പാവം ഉപ്പൂപ്പ തന്നെ വേണ്ടിവന്നു. തലേന്നത്തെ ഉറക്കമിളിപ്പും ബസ്സിന്റെ തുറന്ന ജാലകത്തിലൂടെയുള്ള തണുത്ത കാറ്റും അവളുടെ കണ്‍ പോളകളിൽ ഉറക്കം തത്തികളിച്ചു.
ബസ്സ് ഒരിറക്കം ഇറങ്ങി വളവു തിരിഞ്ഞതും അവളുടെ ശരീരം മുന്നോട്ടാഞ്ഞു ഞെട്ടിയുണർത്തി, തന്റെ മടിയില വെച്ചിരുന്ന പുസ്തകവും പേഴ്സും കാണുന്നില്ല. താഴേക്കു ഊര്ന്നിറങ്ങിയ ബാഗിന് ചുറ്റും തിരഞ്ഞു. നേരത്തെ തന്നെ മാത്രം നോക്കിയിരുന്ന ആ താടിക്കരനെയും അവിടെയെങ്ങും കണ്ടില്ല. അവൾ തിരിഞ്ഞു നോക്കി അയാള് പിറകിലെ വാതിലിനടുത്തേക്ക് നടക്കുന്നത് കണ്ടതും മെഹ്നാസ് ഉറക്കെ വിളിച്ചു പറഞ്ഞു.
''കള്ളൻ...... കള്ളൻ....... എന്റെ പേഴ്സ് കാണുന്നില്ല. ആരോ പോക്കറ്റടിച്ചിരിക്കുന്നു. ദാ അതെന്റെ പുസ്തകമാണ്. ആ പുസ്തകത്തിനുള്ളിലാ ഞാൻ പേഴ്സ് വെച്ചത്. അവൾ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി.
എല്ലാവരും കൂടി അയാളെ വളഞ്ഞു, ചിലര് അയാളുടെ കോളറിൽ കയറിപ്പിടിച്ചു. മറ്റു ചിലർഅയാളെ അടിച്ചു, അയാൾ വെച്ച് വെച്ച് വീഴാൻ തുടങ്ങി, ഏല്ലാവർക്കും അടിക്കാൻ കിട്ടുന്ന അവസരമായിരുന്നു അത്. 
ഞാനല്ല, ഞാനല്ല എന്ന് അയാൾ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു.
''വെ , പൈസ പോയെങ്കി പൊയ്ക്കോട്ടേ ന്റെ പുസ്തകം തിരിച്ചു കിട്ടിയല്ലോ, ഇനി അയാളെ ആരും ഒന്നും ചെയ്യേണ്ട. ..'' ചുണ്ടിൽ നിന്നും ചോരയൊലിക്കുന്ന അയാൾ മെഹ്നാസിനെ ദയനീയമായി നോക്കി.
 ''അത് പറ്റില്ല പേഴ്സ് കണ്ടെത്തിയിട്ട് പോയാല മതി, സ്വാതന്ത്ര്യ ദിനമായിട്ടും കക്കാനിരങ്ങിയിരിക്കുന്നു നായിക്കൾ, ബസ്സ് നേരെ പോലീസ് സ്റ്റെഷനിലേക്ക് വിടൂ...'' അസൈനാര്ക്ക ഇടപെട്ടു. 
' മോള് ഇത്ര രാവിലെ തന്നെ എങ്ങോട്ടാ പോകുന്നത്...'
'എനിക്ക് സ്വാതന്ത്ര്യ ദിന പരേഡിൽ പങ്കെടുക്കാനുള്ളതാണ്.... ഇപ്രാവശ്യമെങ്കിലും പങ്കെടുക്കുക എന്നുള്ളത് എൻറെ ജീവിതാഭിലാഷമാണ്..... അടുത്ത പ്രാവശ്യം ഒരു പക്ഷെ എന്നെ വിവാഹം കഴിച്ചയച്ചെക്കും .....'
മേഹ്നാസിന്റെ മനസ്സിലേക്ക് എം എസ് പി പരേഡ് ഗ്രൌണ്ടും, പ്രാക്റ്റിസിനായി ചിലവഴിച്ച മൂന്നാഴ്ച്ചകളും ഓടിയെത്തി. കൂട്ടുകാരികളായ അനൂഷയും നിവ്യാ തോമസും ഇപ്പോൾ യൂണിഫോമിട്ട് ഗ്രൂണ്ടിലെത്തിയിട്ടുണ്ടാവും. ബാന്റ് വാദ്യങ്ങളുടെ മുഴക്കം അവളുടെ കാതുകളിൽ വന്നലച്ചു. ബസ്സ്‌ പോലീസ് സ്റ്റേഷന് മുന്നിലെത്തുമ്പോൾ മടങ്ങിയ ത്രിവർണ്ണ പതാക നേർത്ത വെള്ള ചരടിലൂടെ ആകാശത്തിലേക്കുയരുന്നുണ്ടായിരുന്നു. പതാക വിടരുന്നതും പതാകയ്ക്കുള്ളിൽ അടക്കം ചെയ്തിരുന്ന രുധിര വർണ്ണപ്പൂക്കളും വിവിധ നിറത്തിലുള്ള വർണ്ണക്കടലാസുകളും താഴേക്കു പറന്നിരങ്ങുന്നതും ഒരു സ്വപ്നത്തിലെന്നോണം അവൾ കണ്ടു.
പോലീസ് സ്റ്റെഷനിലെക്കുള്ള ഈ നശിച്ച യാത്ര വേണ്ടിയിരുന്നില്ല, ഒരു പൊട്ടി പെണ്ണിനെ പോലെ നഷ്ടങ്ങളൊക്കെ സഹിച്ചു ഒച്ചയും ബഹളവുമില്ലാതെ ഇരിക്കാമായിരുന്നു...... വേണ്ട താനൊരു എൻ സി സി കേഡറ്റാണ്.... അതിലുപരി സ്വാതന്ത്ര്യ സമര സേനാനി തടത്തിൽ അവറാൻ ഹാജിയുടെ കൊച്ചു മകളാണ് . അവൾ പ്രതികരിക്കെണ്ടിടത്ത് പ്രതികരിച്ചേ മതിയാകൂ.. എന്നിട്ടുമെന്തേ .... ഈ പതിനാറാം വയസ്സില തനിക്കിപ്പോൾ വിവാഹം വേണ്ടെന്നു പറയാൻ നാവ് പൊന്തിയില്ല, പേടിയായിരുന്നു വാപ്പച്ചിയെ അന്നും ഇന്നും....

  ആകാശത്ത്‌ കാറ്റിനോട് സല്ലപിക്കുന്ന തന്റെ ദേശീയ പതാകയിലേക്ക് നോക്കി പോലീസുകാർ സല്യൂട്ട് ചെയ്യുന്നു. അവളുടെ കണ്ണുകള നിറഞ്ഞു, ഇനി ഇതുപോലൊരവസരം ജീവിതത്തിലുണ്ടാകില്ല. അടുത്ത സ്വാതന്ത്ര്യദിനം ഒരാണിന്റെ ബീവിയായി ഏതെങ്കിലും അടുക്കലയിലിരുന്നു സ്വപ്നം കാണേണ്ടി വരും.... ഇന്നലെയുടെ സ്വാതന്ത്ര്യത്തെ കുറിച്ച്. ആളുകൾ സ്തംഭിച്ചു നില്ക്കെ മെഹ്നാസ് ബസ്സിൽ നിന്നും ഇറങ്ങി ഓടി, ആരും കാണാത്തൊരിടത്തുവച്ചു അവൾ പർദ്ദ വലിച്ചൂരി. അടിയിൽ ധരിച്ചിരുന്ന യൂനിഫോമുമായി പോലീസുകാരോടൊപ്പം ചേർന്ന് പതാകയെ സല്യൂട്ട് ചെയ്തു. അവളുടെ കയ്യിലെ സുവർണ്ണ രോമങ്ങൾ എഴുന്നു നിന്നു... ബാണ്ടിന്റെ താളത്തിനൊത്ത് അവൾ ചുവടു വെച്ച്, നെഞ്ചു വിരിച്ച്.... കൈകള വീശി .... ഒരു പട്ടാളക്കാരിയുടെ ആവേശത്തോടെ.
ഏക്‌ ദോ ഏക്‌   ഏക്‌ ദോ ഏക്‌ .... അവളുടെ മനസ്സ് മന്ത്രിച്ചു. ... പരേഡിനിടയിലേക്ക്  എടുത്തു ചാടിയ അവളെ  വനിതാ എസ് ഐ കഴുത്തിനു പിടിച്ചു.... നിലത്തേക്കു ആഞ്ഞു തള്ളി, അരയിലും മറ്റും ആയുധങ്ങളൊന്നും ഇല്ല എന്നുറപ്പുവരുത്തി. മന്ത്രിയും മറ്റുയർന്ന പോലീസ്ധ്യോഗസ്ഥന്മാരും  സംശയ ദൃഷ്ടിയോടെ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. മനസ്സിന്റെ സമനില തെട്ടിയപോലെ അവൾ എന്തൊക്കെയോ പരസ്പര വിരുദ്ധമായി പുലമ്പുന്നുണ്ടായിരുന്നു.
''പതിനാറാം വയസ്സില പെണ്‍കുട്ടികൾക്ക് വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസമാണ്'' അതാരും കേട്ടില്ല അപ്പഴേക്കും അവളുടെ പ്ളാസ്റ്റർ കൊണ്ട് ഒട്ടിച്ചിരുന്നു.
പൊട്ടിയൊലിക്കുന്ന മുറിവുകളിലെ വേദന കടിച്ചമാര്ത്തി എന്തിനെന്നറിയാതെ അവൾ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. പോലീസുകാർ ചേർന്ന് അവളെ നിലത്തൂടെ വലിച്ചിഴച്ചു പോലീസ് ലോക്കപ്പിലെക്കെടുത്തെരിഞ്ഞു.
പരേഡ് പരിശോധനകഴിഞ്ഞ് സ്ഥലം എസ് ഐ പീതാംബരം ഓടിക്കിതച്ചു അവിടെയെത്തി, ഒരു മാതൃകാ പോലീസ് സ്റ്റെഷനായിരുന്നിട്ടും ഈ സ്വാതന്ത്ര്യ ദിനത്തിൽ ആരാണ് പോലീസ് സ്റ്റേഷൻ ഉപരോധിക്കുവാൻ എത്തിയതെന്ന ബധപ്പടോടെ അയാൾ ചുറ്റും നോക്കി. അയാൾ കാക്കി യൂണിഫോമിട്ട ഷഹ്നാസിനെയാണ്   കാണുന്നത്. പരാതിക്കരോട് അപ മര്യാദയോടെ  പെരുമാറിയ പോലീസുകാരെ നോക്കി അയാൾ ദേഷ്യപ്പെട്ടു. അയാളുടെ കൂര്ത്ത നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ   മെഹ്നാസ് പർദ്ദ എടുത്തണിഞ്ഞു. പർദ്ദ പെണ്ണിന് ഒരു സുരക്ഷിത ബോധം നല്കുന്നതാനെന്നു ഉപ്പൂപ്പ പറഞ്ഞത് അവളോർത്തു.
''ഇങ്ങിനെയാണോ പോലീസ് സ്റ്റെഷനിലേക്ക് വരുന്ന ആളുകളോട് പെരുമാരേണ്ടത്, കുറ്റവാളികളോടാനെങ്കിൽ  പോലും മാന്യതയോടെ   പെരുമാറണം. അവർക്കൊക്കെ ലഡ്ഡു വിതരണം ചെയ്യൂ.....
''സർ ആ പോക്കറ്റ് അടിക്കാരനോ...''
'' ആ കള്ളപന്നിക്കും കൊടുക്കടോ സ്വാതന്ത്ര്യത്തിന്റെ ഒരു ലഡ്ഡു''....  എന്നിട്ടയാൾ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു. പോലീസുകാർ ലഡ്ഡു അണ്ണാക്കിലേക്ക് തിരുകി അയാളെ ലോകകപ്പിലേക്ക് തള്ളി.
കദർ ധരിച്ച ഒരാള് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. എസ് ഐ യെ കണ്ടതും അയാൾ എഴുന്നേറ്റു നിന്നു.
''താനാരാടോ ....'' എസ് ഐ കദർ ധാരിയോടു ചോദിച്ചു.
''സാറേ ഞാനാണ് ഇന്ത്യന്റെ മുതലാളി''
അത് കേട്ടതും ഭവ്യതയോടെ എസ് ഐ അയാളെ വണങ്ങി , തൊപ്പിയൂരി കക്ഷത്തിൽ വെച്ചു.
''ഇരിക്കണം സർ'' എന്നിട്ട് ചുവരിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങളിലേക്ക് നോക്കി അയാൾ ചോദിച്ചു... '' ഇവരൊക്കെ താങ്കളുടെ ആരായിട്ടു വരും''... ആ ചോദ്യം   കേട്ടപ്പോൾ മറ്റു പോലീസുകാർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
''സർ, കളിയാക്കരുത്, സാറുടെ കുടുംബാംഗങ്ങളുടെ ഫോട്ടോ കാണിച്ചു ഇവരൊക്കെ ആരാണെന്നു ചോദിച്ചാൽ ഞാനെങ്ങിനെയത്  പറയും.... സർ ഞാൻ ഇന്ത്യൻ ബസ്സിന്റെ മുതലാളിയാണ്.
ലോകകപ്പിൽ നിന്നും ചില തടവുകാര് വിളിച്ചു പറഞ്ഞു.
'' സർ, ആ ചുള്ളികമ്പ് പിടിച്ചയാളാണ് നമ്മുടെ ഗാന്ധി.''
''വെള്ള തൊപ്പിയണിഞ്ഞു മാറിൽ റോസ് പൂവ് കുത്തിയ മനുഷ്യനാണ് നമ്മുടെ ചാച്ചാജി''
    എസ് ഐ പോക്കറ്റടിക്കാരനെ പുറത്തു കൊണ്ടുവരാൻ പറഞ്ഞു.
''എടോ താനീ കുട്ടിയുടെ പേഴ്സ് എടുത്തോ.....'' ''ഇല്ല്യ സർ ....''പിന്നെ താനെന്തിനാടോ വേഷം മാറി ഇവളുടെ അടുത്തെത്തിയത്. കണ്ടാല ഏതോ നല്ല കുടുംബത്തിൽ പിരന്നതാനെന്നു തോന്നുമല്ലോ .....'' അയാൾ തലതാഴ്ത്തിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. പെണ്‍കുട്ടിയോട് '' നീ എവിടെയാണ് കുട്ടീ  പേഴ്സ് വെച്ചത് .'' അവർക്കൊപ്പ മുണ്ടായിരുന്ന അസൈനാർക്കയാണ് മറുപടി പറഞ്ഞത്. ''സർ അയാളുടെ മടിയിലുണ്ടായിരുന്ന പുസ്തകത്തിലായിരുന്നു.'' പോലീസുകാരൻ അയാളുടെ മടിയിൽ വെച്ചിരുന്ന പുസ്തകം പുറത്തെടുത്തു. '' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'' എം കെ ഗാന്ധി . ആരാണടോ ഈ എം കെ ഗാന്ധി ഓ വല്ല പൈങ്കിളി നോവലിസ്റ്റും ആയിരിക്കും. നമ്മുടെ ബുക്കർ പ്രൈസ് കിട്ടിയ മാഡത്തിന്റെ അഭിപ്രായത്തിൽ തീവ്ര ജാതീയ വാദി ..... അല്ലെടോ .. പോലീസുകാർ ആർത്തു ചിരിച്ചു. '' അല്ല സർ അതാണ്‌ നമ്മുടെ രാഷ്ട്ര പിതാവ് മോഹൻദാസ്‌ കരം ചന്ദ് ഗാന്ധി.'' കൈക്കൂലി കൊടുത്ത് പോലീസ് സേനയിൽ ചേർന്ന ജാള്യത മറച്ചു വെച്ച് പോലീസുകാർ മുഖത്തോടു മുഖം നോക്കി. ''ഉം, ഇതൊക്കെ മാതൃകാ പോലീസ് സ്റ്റേഷന്റെ ഒരു രീതിയാടോ..... അല്ലാതെ ഞങ്ങള്ക്കാര്ക്കും ഗാന്ധിജിയെന്ന മനുഷ്യനെ അറിയാഞ്ഞിട്ടല്ല.'' '' നീ എന്തിനാടോ ഈ കുട്ടിയുടെ സമ്മതമില്ലാതെ ഇതെടുത്തത്.'' '' ആ കുട്ടി ഉറങ്ങിയപ്പോൾ താഴെ വീണതാ... പുസ്തകം വേദ ഗ്രന്ഥം പോലെ കാണുന്നത് കൊണ്ടാണ് ഞാനതെടുത്തത്, ഉണരുമ്പോൾ കൊടുക്കാമെന്നു കരുതി...'' '' ഓ ഒരു വല്യ പുസ്തക സ്നേഹി..'' വീണ്ടും പോലീസുകാരുടെ അടക്കിപിടിച്ച ചിരി.... '' ശരിയാണ് സർ ആ മനുഷ്യനെ അറിയേണ്ട രീതിയിൽ അറിയാൻ ശ്രമിക്കാത്തതും അഹിംസ എന്ന മൂന്നക്ഷരത്തെ മറന്നുപോയതുമാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.'' മെഹ്നാസിന്റെ കണ്ണുകൾ നനഞ്ഞു. ഇയാളെയാണോ ഞാൻ സംശയിച്ചത്, ആളുകൾ പോക്കറ്റടിക്കാരനാണെന്ന് മുദ്ര കുത്തിയത്.

ഇന്ത്യൻ ബസ്സിലെ  കണ്ടക്റ്റർ ഒരു പേഴ്സുമായി ഓടി വന്നു.  

''സർ, ബസ്സ് കഴുകാൻ ഉപയോഗിക്കുന്ന ബക്കറ്റിന്നകത്ത്   നിന്നും കിട്ടിയതാണ്.''''ഉം പേഴ്സ് തുറന്നു നോക്ക്, എസ് ഐ മെഹ്നാസിനോടന്നോണം പറഞ്ഞു. അവൾ പേഴ്സ് തുറന്നു.ചെളിപിടിക്കാത്ത നാലഞ്ചു ഗാന്ധി തലയുള്ള നോട്ടുകലടങ്ങിയ തൻറെ പേഴ്സ്....! പോലീസുകാരുടെ കണ്ണുകള പുറത്തേക്ക് തള്ളി, അതിൽ നിന്നും രണ്ടുമൂന്നു നോട്ടുകൾ കയ്യിലെടുത്തുപോലീസുകാരൻ പറഞ്ഞു.ഇന്ന് ഞങ്ങള്ക്ക് സ്വാതന്ത്ര്യ ദിനം ആഘോഷിക്കണം.മേഹ്നാസ് കുട്ടാവളിയെന്നു സംശയിച്ച ആളുടെ കണ്ണുകളിലേക്കു നോക്കി ക്ഷമാപണം നടത്തി, എന്നിട്ട് മെല്ലെ ഗാന്ധിജിയുടെ പുസ്തകം അയാൾക്ക്‌ നീട്ടി.''അയാള് അത് മനപ്പൂര്വ്വം നിരസിച്ചുകൊണ്ട് അവളുടെ ചെവിയില പതുക്കെ മന്ത്രിച്ചു.... നിന്റെ പാരതന്ത്ര്യത്തിലേക്ക് ഒരുനാൾ ഞാൻ കടന്നു വരും.... പ്രണയം കൊണ്ട് നിന്നെ പൂര്ണ്ണമായും സ്വതന്ത്രയാക്കാൻ.... മെഹ്നാസ് അന്ധാളിച്ചു ഇയാൾ എന്തൊക്കെയാണീ പറയുന്നത്.ത്രിവർണ്ണ പതാക അപ്പോഴും കാറ്റിനോട് സല്ലപിച്ചുകൊണ്ടെയിരിക്കുന്നു.ആപെണ്‍കുട്ടിയെ കുറിച്ചുള്ള ഇന്റിലിജന്റ് റിപ്പോർട്ടും സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ  പാകപ്പിഴകളെ കുറിച്ചും എത്രയും പെട്ടെന്ന് റിപ്പോര്ട്ട് സമര്പ്പിക്കാൻ നിര്ദേശം നല്കി മന്ത്രിയും പരിവാരങ്ങളും കടന്നു പോയി.... ഒരു പുതിയ ഇരയെ വീണുകിട്ടിയ ആഹ്ലാദത്തിൽ പോലീസുകാരും മാധ്യമങ്ങളും ചുറ്റും കൂടി.....ദേശീയ പതാകയെ സ്നേഹിച്ച ആ പെണ്‍കുട്ടിയായിരിക്കും നാളത്തെ പത്രങ്ങളിലെ പ്രധാന വാർത്ത. അവളായിരിക്കും നാളത്തെ കൊടും തീവ്രവാദി...!   വൈകുന്നേരമാണ് അവൾ വീട്ടില് തിരിച്ചെത്തിയത്‌. പൂമുഖത്ത് ആരൊക്കെയോ ഉപ്പൂപ്പയോട് സംസാരിച്ചിരിക്കുനത് കണ്ടു. അവളെ കണ്ടതും ഉപ്പൂപ്പ പറഞ്ഞു. '' മോളെ ബാപ്പ പറഞ്ഞ ആൾ വന്നിട്ടുണ്ട് ... മോളെ കാണാൻ...''പടച്ചവനേ..... ബാപ്പ പറഞ്ഞ അയാള്.... തന്റെ സ്വാതന്ത്ര്യം ഹനിക്കാൻ വന്ന കാലന.... അവൾ പ്രാകിപ്പറഞ്ഞു മനസ്സില്ലാ മനസ്സോടെ പഴയ ഒരു ചൂരിദാർ ധരിച്ചു പിടയ്ക്കുന്ന ഹൃദയത്തോടെ പൂമുഖത്തേക്ക്‌ ബടന്നു.അയാളുടെ മുഖത്തു നോക്കിയതും അവൾ സ്തംഭിച്ചു നിന്നുപോയി.ഒരു നിമിഷം ബസ്സ് , കൊടിതോരണങ്ങൾ, പരേഡ് , ബാന്റ് വാദ്യങ്ങൾ , ചുണ്ടിൽ ചോര പൊടിഞ്ഞ അയാള് , പോലീസ് സ്റ്റേഷൻ..... ഒന്നൊഴിയാതെ സിനിമയിലെ മങ്ങിയ ഒരമ്മ ചിത്രങ്ങൾ പോലെ മിന്നി മറഞ്ഞു.... പടച്ചവനേ അയാളെങ്ങിനെ ഇവിടെ......''ഇനി നിങ്ങൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടോ'' ഉപ്പൂപ്പാന്റെ ശബ്ദം കേട്ടപ്പോൾ ഒരു സ്വപ്നത്തിലെന്നപോലെ മേഹ്നാസ് ഉണർന്നു. അയാൾപറഞ്ഞു. ഇല്ല്യ .... എനിക്കൊന്നും ഈ കുട്ടിയോടെ ചോദിക്കാനില്ല. ഒരാഴ്ച യായി ഞാൻ വന്നിട്ട്. പലപ്പോഴും കാണാൻ ശ്രമിച്ചിട്ടുണ്ട്. പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. അവൾ പഠിക്കുകയല്ലേ .... പഠിക്കട്ടെ.... അടുത്ത ലീവിന് വരുമ്പോഴേ കല്യാണം ഉണ്ടാകൂ... ന്നാലും ഒരു കാര്യം പെട്ടെന്നുള്ള യാത്രക്കിടയിൽ വായിക്കാൻ പുസ്തകങ്ങള എടുക്കാൻ മറന്നു. ഒരു പുസ്തകം കിട്ടിയിരുന്നെങ്കിൽ കുറച്ചു ദിവസത്തെ ഈ വിരസത ഒഴിവാക്കാമായിരുന്നു.മോളെ ..... നിൻറെ അടുത്തുള്ള നമ്മുടെ ഗാന്ധിജിയുടെ പുസ്തകം ഇങ്ങോട്ട് എടുത്തു കൊടുത്തേ....അവൾ മടിച്ചു മടിച്ചു പുസ്തകവുമായി അയാളുടെ അടുത്തേക്ക്‌ ചെന്നു, മൌനം കൊണ്ട് ക്ഷമ ചോദിച്ചു അയാൾക്ക്‌ നേരെ പുസ്തകം നീട്ടി..'' എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ''''മെഹ്നാസ്.... ഇനി പുസ്തകം വീണുപോകാതിരിക്കാൻ നോക്കണേ....'' ഒരു നേരത്ത പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

പുസ്തകങ്ങളെ സ്നേഹിക്കുന്ന, ഗാന്ധിജിയെ അറിയുന്ന, സ്വാതന്ത്ര്യത്തിന്റെ വിലമനസ്സിലാക്കിയ ആ മനുഷ്യൻ.... മെഹ്നാസ് നാണത്തോടെ ഉപ്പൂപ്പാന്റെ പിറകിലേക്ക് നീങ്ങി നിന്ന്. അയാളെ ഇടം കണ്ണിട്ടു നോക്കി.... ഇങ്ങിനെ ഒരാലെയല്ലേ താൻ ആഗ്രഹിച്ചത്‌.അയാൾ പുറത്തിറങ്ങിയതും അവൾ മട്ടുപാവിലേക്ക് ഓടി.....വഴി മറയുന്നത് വരെ നോക്കി നിന്നു.     
''നിൻറെ പാരതന്ത്ര്യത്തിലേക്ക് ഒരു നാൾ ഞാൻ കടന്നു വരും..... പ്രണയം കൊണ്ട് നിന്നെ പൂര്ണ്ണമായും സ്വതന്ത്രയാക്കാൻ...'' സ്റ്റേഷനിൽ വെച്ച് അയാൾ പറഞ്ഞ ആ വാക്കുകള അവളെ കോരിത്തരിപ്പിച്ചു. ലോകം കീഴടക്കിയവളെ പോലെ അവൾ നനുത്ത പുതപ്പിലേക്ക് വീണു .....

2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഉപദേശി

ഉപദേശി
---------------

പുകവലിക്കുകയായിരുന്ന അവനെ ഞാന്‍ ഉപദേശിച്ചു
ശ്വാസകോശത്തില്‍ നിക്കോട്ടിന്‍ എന്ന വിഷാംശം ക്യാന്‍സര്‍ ഉണ്ടാകും
ഇതൊന്നു നിര്‍ത്താന്‍ എന്താ ചെയ്യാ...മാഷേ

അതിനുള്ള പ്രേരണ വരുമ്പോള്‍ വല്ല ബാബ്ല്‍ഗമോ അടക്കയോ വായേല്‍ ഇട്ടാല്‍ മതി
പിന്നീടൊരിക്കല്‍ അവനെ കണ്ടപ്പോള്‍ വായ നിറയെ പാന്‍പരാഗ്
ഇതൊട്ടും ശരിയല്ല...ആമാശയത്തെ ബാധിക്കും
ഇതു മാറ്റാന്‍ ഇപ്പോ എന്താ ചെയ്യാ...

പ്രേരണ വരുമ്പോള്‍ എന്തെങ്കിലും കൂള്‍ ഡ്രിങ്ക്സ് കഴിച്ചാല്‍ മതി 
പിന്നീടൊരിക്കല്‍ അവനെ കണ്ടപ്പോള്‍
നന്നായി ബിയര്‍ കഴിച്ചിരിക്കുന്നു...
ഇതൊന്നു മാറ്റികിട്ടാന്‍ എന്താ ചെയ്യ മാഷേ

വല്ല സോടയോ കൊക്ക കോളയോ കഴിച്ചാല്‍ മതി
പിന്നീടൊരിക്കല്‍ വഴിയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ 
അവന് ചുറ്റും ഒരു കുപ്പി അന മയക്കി, ഒരു ബീഡിക്കെട്ട്...വായില്‍ പാന്‍ പരാക്ക്..പോക്കറ്റില്‍ഹാന്‍സ്..കഞ്ചാവിന്റെ ഒരു ചെറു പൊതി!
മാഷേ എനിക്കിതില്‍ നിന്നൊരു മോചനം ഉണ്ടാകാന്‍ ഞാനെന്താ ചെയ്യാ
--------------------------------------------------------------------------------------------------------------------------------------------------------
ജീവിതം ഇതൊന്നുമല്ല എന്ന് അവനവന് സ്വയം തിരിച്ചരിവുണ്ടാകുന്നത് വരെ ആരുടേയും ഉപദേശം സ്വീകരിക്കാതിരിക്കുക....!
--------------------------------------------------------------------------------------------------------------------------------------------------------
അവനെ പിന്നീട് എവിടയും കണ്ടില്ല....
അവനില്‍ നിന്ന് ഇളിഭ്യനായി  ഞാനെന്ന ഉപദേശി പതുക്കെ ഇറങ്ങി പോയി...!


2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം
-----------------------------------------


സൂര്യനെല്ലിയില്‍
ഇപ്പോഴും സൂര്യനുദിക്കുന്നു
കവിയൂരില്‍
കവിതയുടെ പുള്ളുവന്‍ പാട്ട്
കിളിരൂരില്‍
കിളിക്കൊഞ്ചലുമായ്
രാവുണരുന്നു
വിതുര
വിതുമ്പിയതല്ലാതെ മറ്റെന്ത്..?
പിന്നെയാണോ ഉറഞ്ഞുപോകാത്ത
ഈ കോഴിക്കോടന്‍ ഐസ്ക്രീം..?

പീഡനം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍
ചോദ്യചിഹ്നങ്ങളാകുന്ന
വിറങ്ങലിച്ച പെണ്‍ശരീരങ്ങള്‍...
പൂതകൊക്കുകള്‍ അടയിരിക്കുന്ന
ബാബുല്‍ മരങ്ങളില്‍ തൂങ്ങിയാടുന്ന
ദളിദ് പെണ്‍കോലങ്ങള്‍....
ഉത്തരേന്ത്യന്‍ ജാതീയ തിമിരം
മോര്‍ച്ചറികളില്‍
ആത്മഹത്യകളാക്കപ്പെടുന്ന
നഗ്നശരീരങ്ങള്‍ ചോദിക്കുന്നു
മരണമെന്ന സ്വാതന്ത്ര്യം
അതിലേക്കിനിയുമെത്ര ദൂരമുണ്ട്...?

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വെള്ളത്തണ്ട്

വെള്ളത്തണ്ട് 
---------------------------------------------------------------------
വൈറ്റ്നർ കുത്തി 
നീലിച്ച അക്ഷരങ്ങളെ 
മായിച്ചു കളയുന്ന കുട്ടിയോട് 
വെള്ളത്തണ്ട് പറഞ്ഞു 
കൊഴിഞ്ഞു പോയ കുട്ടിക്കാലത്തിന്റെ 
ചതഞ്ഞരഞ്ഞ ഓർമകളാണിന്നു ഞാൻ 

തെറ്റുകൾ ഒറ്റവര കൊണ്ട് വെട്ടിയിടണം 
പിന്നീടത്‌ നമ്മെ ഓർമിപ്പിക്കണം 
ചിന്തിപ്പിക്കണം വേദനിപ്പിക്കണം 
നിനക്ക് മാത്രമല്ല നോവേണ്ടത്
ശരി പഠിപ്പിച്ച അധ്യാപകനും നോവണം
ഒരുപാട് ശരികൾക്കിടയിലെ ഒരു തെറ്റ് 
അതറിയുകയാണ് ജീവിത വിജയം  
വൈറ്റ്നറിട്ട് മായിച്ച് അതിനു മുകളിൽ 
ശരിയെന്ന് എഴുതുന്നതാകരുത് ജീവിതം  
സ്ലേറ്റിൽ എഴുതിയ ശരികൾ 
തുപ്പൽ തൊട്ട് മായിക്കുന്നതാകരുത് 
നിനക്ക് പ്രണയം
നിന്റെ തൊടികൾക്കും നിനക്കും 
ഞാനിന്ന് അന്യമാണ്
കൃത്രിമ വളം ചേർത്ത് നീ നശിപ്പിച്ചത് 
നിന്റെ ജീവനെ തന്നെയാണ്.

നീ ഈ പ്രണയ ചെടിയെ വല്ലപ്പോഴും ഓർക്കുക  
മൂന്നാം ലോക രാജ്യങ്ങളുടെ 
കുട്ടികൾക്ക് വേണ്ടി പടച്ചുണ്ടാക്കുന്ന
വൈറ്റ്നർ ദൂരെ കളയുക.
സാമ്രാജ്യത്വ ശക്തികളോടും 
ആഗോള വൽക്കരണത്തോടുമുള്ള  
നിന്റെ ആദ്യത്തെ സന്ധിയല്ലാ സമരം 
തുടങ്ങേണ്ടത് വെള്ളത്തണ്ട് 
എന്ന നിന്റെ അസ്ത്വിത്വത്തെ 
മുറുകെ പിടിച്ചാണ് 
അതിനായി നിന്റെ തൊടികൾ 
പാകപ്പെടുത്തുക....!
   

2014, മാർച്ച് 29, ശനിയാഴ്‌ച

നന്മ തളിരിട്ട കഥകൾ (ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക) ആസ്വാദനം (സലീം അയ്യനത്ത് )

നന്മ തളിരിട്ട കഥകൾ (ആസ്വാദനം) സലീം അയ്യനത്ത് 

കേരള കൗമുദി കഥാ പുരസ്‌കാരം സ്വീകരിക്കാനായി ഷാർജയിൽ നിന്നും തിരുവനന്ത പുറത്തേക്ക് തിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അതിരുകളുണ്ടായിരുന്നില്ല, വളരെ പരിമിതമായ ദിവസങ്ങൾക്കിടയിൽ കാണാനും ചെയ്തുതീർക്കാനും ഒരു മുഴു നീളൻ പ്രതീക്ഷകളുണ്ടായിരുന്നു..മനസ്സ് നിറയെ...അതിൽ പ്രധാനപ്പെട്ടതായിരുന്നു കമ്പ്യൂട്ടറിന്റെ മിനി സ്ക്രീനിൽ മാത്രം കാണുകയും വായിക്കുകയും ചെയ്ത..മലയാളി വായനക്കാർക്ക് സുപരിചിതനായ ശ്രീ കെ .ആർ മനോരാജിനെ കാണാം എന്നുള്ളത് . അവസാന നിമിഷമാണ് വരാനാകില്ല എന്ന് സുഹൃത്ത്‌ അറിയിച്ചത് ...എറണാംകുളം ഇറങ്ങി പോയിക്കാണാനുള്ള സമയവും, സാഹചര്യവും  ഉണ്ടായിരുന്നില്ല..അത് കൊണ്ട് തന്നെ നുരപൊന്തുന്ന ആഗ്രഹം അവധിക്കാലത്തേക്ക് മാറ്റിവെച്ചു. എങ്കിലും ഭാര്യാ സഹോദരന്റെ കയ്യിൽ എനിക്കൊരു കവർ കൊടുത്തുവിട്ടിരുന്നു. 'ജീവിതത്തിന്റെ ബാൻഡ് വിഡ് ത്തിൽ ഒരു കാക്ക' എന്ന ശ്രീ മനോരജിന്റെ കഥാ സമാഹാരം.
അടുത്തിടെ നടന്ന കഥാ മത്സരങ്ങളിലെല്ലാം ശ്രീ മനോരജിന്റെ കഥകൾക്കൊപ്പം ഈ യുള്ളവന്റെ കഥയും ഉണ്ടായിരുന്നു എന്ന പ്രത്യേകത കൊണ്ടാകാം മനോരജിന്റെ രചനകൾ തേടിപ്പിടിച്ച് വായിച്ചിരുന്നു.
ശ്രീ മനോരാജിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്  'ശവംനാറിപ്പൂവ് 'എന്ന ചെറുകഥയുടെ വയനയോടെയാണ് .'തേജസ്‌ 'എന്ന ബ്ലോഗ്ഗിലെ കുറിപ്പുകളും പുസ്തക പരിചയങ്ങളും താല്പര്യത്തോടെ വായിച്ചു. പതിരുകൾ ചേറിക്കളയാനില്ലാത്ത  ഭാഷാ സൗന്ദര്യം..ബൂലോകം ഓണ്‍ ലൈൻ നടത്തിയ കഥാ മത്സരത്തിൽ തെരഞ്ഞെടുത്ത ആദ്യത്തെ ഏതാനും കഥകളിൽ 'ഡി ബോറ' എന്ന കഥയ്ക്കൊപ്പം 'ശവംനാറിപ്പൂവ് ' എന്ന കഥയും ഉണ്ടായിരുന്നു എന്നത് വളരെ യാദൃശ്ചിക മാവാം.ഒരു എളിയ വായനക്കാരനെന്ന നിലയിൽ അപ്പോൾ തന്നെ ശവം നാറി പ്പൂവിന് മനസ്സിലൊരു മാർക്കിട്ടിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ 2011 ലെ മികച്ച രണ്ടാമത്തെ കഥയായി ശവംനാറി പ്പൂവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാളിയപ്പനും കണ്ണകിയും ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെ മനസ്സിനെ സാദാ സമയവും  മദിച്ചുകൊണ്ടിരുന്നു. കഥാ ലോകത്ത് അഭിരമിക്കുന്ന പുതിയ എഴുത്തുകാർക്ക് ഇത്തരം കഥകൾ  ഒരു പ്രചോദനമായിരുന്നു. കഥയുടെ പാരമ്പര്യത്തിൽ നിന്നും മാറി നിന്ന് കൊണ്ട് സാഹിത്യ ലോകത്തെ പുതുമകളെ അവകാശപ്പെടുന്ന ഒരു കഥ
"കുളിര ണ് കുറിച്ചീ തീപ്പുട്ട് ഐലേ
പായിട് മണങ്ങേ  ചാച്ചാമ്പോവാ ചാളേ...."
എന്ന രണ്ട് വരികൾ പേർത്തും പേർത്തും ഭൂത കാലത്തിന്റെ മലഞ്ചെരുവുകളിൽ എവിടെ നിന്നോ വന്നല്ക്കുന്ന മനുഷ്യനോവുപോലെ മനസ്സിനെയും കർണപുടങ്ങളെയും അസ്വസ്ഥമാക്കുന്നു.
തിരിച്ചുള്ള ഷാർജയിലേക്കുള്ള യാത്രാ വേളയിൽ എയർപോർട്ട് ലോഞ്ചിലിരുന്നും വിമാനത്തിലുമി രുന്ന് ഒരു കാക്ക എന്റെ സങ്കൽപ്പങ്ങളിലിരുന്ന് സാദാ കരഞ്ഞു കൊണ്ടിരുന്നു...കാ ...കാ ....
വിമാനത്തിന് അകത്തും പുറത്തുമായി ഒരായിരം കാക്കകൾ എനിക്ക് ചുറ്റും കൂടിയിരുന്ന് ആര്ത്ത ലയ്ക്കുന്നു...ഇതൊരനുഭാവമാണ് .....ഒരു കഥ വായനക്കൊടുവിൽ കിട്ടുന്ന അനുഭവം 
ചെറുകഥ സാഹിത്യ രൂപത്തെ ഇത്രയും ഗൗരവ പൂർവമായി സമീപിക്കുന്ന ഒരു കഥാ സമാഹാരമാണ് 'ജീവിതത്തിന്റെ ബാൻഡ് വിഡ് ത്തിൽ ഒരു കാക്ക'.  ഇതിലെ ഓരോ കഥകളും നിഗൂഡ തകളില്ലാതെ ഋജുവായി, വളച്ചു കെട്ടുകളില്ലാതെ   നേരിട്ട് വായനക്കാരുമായി സംവാദി ക്കുന്ന കഥകളാണ് . ഒരു കഥ ഇങ്ങനെ തുടങ്ങണ മെന്നും ഇങ്ങനെ ആയിരിക്കണമെന്നും ഒന്നുമുള്ള നിർബന്ധ ബുദ്ധിയൊന്നും ഇല്ല ...എങ്ങനെയും തുടങ്ങാം എങ്ങനെയും അവസാനിപ്പിക്കാം, വായനക്കാരനെ അനുഭവിപ്പിക്ക്ന്നുണ്ടോ എന്ന് മാത്രമേ എഴുത്തുകാരൻ ശ്രദ്ധിക്കുന്നുള്ളൂ.
അതുകൊണ്ട് തന്നെ നേരിട്ട് കഥ പറയുന്ന ഒരു രചനാ സമ്പ്രദായമാണ്   ഓരോ കഥകളിലും കഥാ കാരൻ സ്വീകരിച്ചിരിക്കുന്നത് .ഒരൊറ്റ വായനയിൽ തന്നെ കഥയും കഥാ പത്രങ്ങളും കഥാ പരിസരവും മനസ്സിൽ കുടിൽകെട്ടി താമസിക്കും. പിന്നീട് കുടിൽ പൊളിച്ച് മനസ്സിൽ നിന്ന് കുടിയിറങ്ങി പോകണമെന്ന് പറയാനാകില്ല. പട്ടയം കൊടുത്ത് അവരെയൊക്കെ മനസ്സിന്റെ താഴ് വാരത്ത്   താമസിപ്പിക്കേണ്ടി വരും...അത്രമാത്രം ഓരോ കഥകളും വായനക്കാരനോട് സംവാദി ക്കുന്നുണ്ട് .
ഒരേ സമയം റേഡിയോയും കാക്കയേയും സ്നേഹിച്ച് മരിച്ചു പോയ ഭർത്താവിന്റെ ഓർമകളുമായി കഴിയുന്ന കമലമ്മ നിലച്ചുപോയ റേഡിയോ നന്നാക്കി കിട്ടാൻ മകനോട്‌ ആവശ്യപ്പെടുമ്പോൾ ന്യൂ ജനറേഷൻ എങ്ങിനെയാണ്‌ അതിനെ നിസ്സാര വല്ക്കരിക്കപ്പെടുന്നത്  എന്നത്  മാറിവരുന്ന കാലത്തിന്റെ കാഴ്ചയാണ് .
'ഹോളോ ബ്രിക്സിൽ വാർത്തെടുത്ത ദൈവം' ആശുപത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങളിൽ പെട്ടുപോയ ഒരു രോഗിയുടെ ദൈന്യതയാണ്‌ . മരണം കാത്തു കിടക്കുന്ന ഒരു രോഗിയെ പോലും എങ്ങനെ ആശുപത്രിയുടെ പരസ്യ തന്ത്രങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നിടത്ത് കരുണയും ദയയും നഷ്ടമാകുന്ന ഒരു സമൂഹത്തെ പ്രതിനിദാനം ചെയ്യുന്നു .
നമ്മൾ നിസ്സാരമെന്ന്  കരുതി  തള്ളിക്കളയുന്ന അനുഭവങ്ങളും കാഴ്ചകളുമാണ്  'അരൂപിയുടെ തിരുവെഴുത്തുകൾ' എന്ന കഥയിൽ
എല്ലാ ഗ്രാമത്തിലും എല്ലാ കഥാ കാരന്മാർക്കും പറയാൻ ഒരു ഭ്രാന്തൻ അവശേഷിക്കും. അതിനെ എങ്ങനെ വ്യത്യസ്തമാ ക്കാം എന്നതാണ് 'ഉണങ്ങാത്ത മുറിവുകൾ' എന്ന കഥയിലെ കുഞ്ഞപ്പൻ.
ജീവിച്ചിരിക്കുമ്പോൾ തലവേദനയും അപ്രശസ്തനുമായ ഒരു കലാകാരൻ മരണ ശേഷം മഹത്വ വല്ക്കരിക്കപ്പെടുകയും ചെയ്യുന്ന സർക്കാർ പുരസ്കാരങ്ങൾക്ക് നേരെയുള്ള പല്ലിളിച്ചു കാണിക്കലാണ്‌  'ഗന്ധർവ മോക്ഷം' എന്ന കഥ
തീക്ഷ്ണമായ വേദനയോടെ അനുഭവിപ്പിച്ച ഒരു കഥയാണ് 'ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി'.
ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവം പട്ടിണിയാണ് ....വിശപ്പ്‌ മനുഷ്യനെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നു.ഒരു ചാണ്‍ വയറിന്റെ വേദനയെക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഒരു വലിയ തത്വതിലേക്ക് ഈ കഥ നമ്മെ കൊണ്ടെത്തിക്കുന്നു .
പതിനഞ്ചു കഥകളിൽ  ഒന്ന്  രണ്ട്   കഥകളൊക്കെ വായിച്ച് ആസ്വദിക്കാം എന്നേയുള്ളൂ...ഒരു കഥാ സമാഹാരം ആകുമ്പോൾ അത്തരം കഥകളും നമ്മൾ പ്രതീക്ഷിക്കണമല്ലോ....
ശ്രീ കെ പി രാമനുണ്ണി യുടെ അവതാരികയും, ശീർഷകവും വ്യത്യസ്തമാക്കുന്ന ഈ കഥാ സമാഹാരം വയിക്കപ്പെടെണ്ടാതും ചർച്ച ചെയ്യപ്പെടെണ്ടാതുമാണ് . സൈകതം ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം കൂടുതൽ നല്ല വായനക്കാരിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...! 

2014, ഫെബ്രുവരി 15, ശനിയാഴ്‌ച

കഥ മഞ്ഞുപെയ്യുമ്പോൾ (എസ് പ്രേംലാൽ )

കഥ മഞ്ഞുപെയ്യുമ്പോൾ

മനസ്സിന്റെ ജീവ ജലമാണ് കഥകൾ.ശുദ്ധവായു പോലെ ശുദ്ധജലം പോലെ കഥകളുടെ ഉറവയും വറ്റുന്നില്ല. കാലത്തിന്റെ മാനദണ്ഡം വെച്ച് പ്രചീനമെന്നും അധുനികമെന്നും അത്യന്താദുനികമെന്നും തരം തിരിക്കാമെങ്കിലും വെള്ളത്തിന്റെ രുചി പോലെ കഥകളുടെ രുചിയും കൊതിപ്പിച്ചുകൊണ്ടിരിക്കും. കഥയില്ലാത്ത ജീവിതം പതിരില്ലാത്ത കതിരുപോലെയാണ് കഥയുടെ ജീവിതങ്ങളാണെങ്കിലോ കഥയുടെ മേച്ചിൻ പുറങ്ങൾ തൊട്ട്തലോടും. അത്തരം കഥകളുടെ സവാരിയായി കഥ പറച്ചിൽ മാറിയാലോ. ഡിസംബറിനു ഇന്ന് കലണ്ടർ മറിയുമ്പോൾ മഞ്ഞു പെയ്യുന്ന രാവുകൾക്കൊപ്പം യുവകഥകളുടെ നീരുറവ മനസ്സിൽ പൊട്ടിയൊഴുകം

കേരള കൗമുദി ആഴ്ചപ്പതിപ്പ്‌ സംസ്ഥാന തലത്തിൽ യുവ കഥാകൃത്തുക്കൾ ക്കായി നടത്തിയ കഥാമത്സരം അങ്ങനെ ജല കണങ്ങളുടെ പരിമളം പരത്തുന്നതായി. മത്സരത്തിലേക്ക് ആയിരത്തോളം കഥകളാണ് എത്തിയത് .കഥകളുടെ കൂമ്പാരത്തിലേക്ക് കണ്ണ് നട്ടപ്പോൾ എഴുത്തിന്റെ വെടിക്കെട്ട്‌ .കഥയുടെ വർണ്ണ ചെപ്പ് തുറന്നപ്പോൾ പൊട്ടി വിടർന്നത് മായിച്ച് കളയാനാവാത്ത ജീവിത മുഖങ്ങൾ. കാലം മാറുകയാണ് . ആ മാറ്റത്തിനൊത്ത്  എഴുത്തും മാറുന്നു .മാറിയ എഴുത്തിന്റെ സുഖം കണ്ടറിഞ്ഞ നിമിഷങ്ങളായി കഥാമത്സരം മാറുകയായിരുന്നു. മലയാള കഥയ്ക്ക്‌ കഥ പറയുന്ന ഒരു രീതിയുണ്ട് .ആ പാതയിൽ നിന്ന് മാറി ന്യൂ ജനറേഷൻ സിനിമ പോലെ പുതിയ കഥയുടെ രീതിയും മാറുകയാണ് .
പ്രമേയത്തിന്റെ കാലിക പ്രസക്തി അതാണ് സലീം അയ്യനതിന്റെ എച്ച് ടു ഒ എന്ന കഥയെ വ്യത്യസ്തമാക്കുന്നത് .വിധി കർത്താക്കൾക്ക്  ഇതിൽ ഏക അഭിപ്രായമായിരുന്നു .പ്രശസ്ത കഥാ കൃത്തുക്കളായ ഡോ.ജോർജ് ഓണക്കൂർ ,ചന്ദ്രമതി,സതീഷ്‌ ബാബു പയ്യന്നൂർ എന്നിവർ ഒന്നാം സ്ഥാനത്തേക്ക് ഇ എച്ച് റ്റു ഒ വിനെ തിരഞ്ഞെടുത്തപ്പോൾ കഥയുടെ പുതിയൊരു മുഴക്കം ഇളം തെന്നലോടെ നിറയുകയായിരുന്നു.പുതിയ കാലത്തിന്റെ പുതിയ മുഖമായിരുന്നു രണ്ടാം സ്ഥാനം നേടിയ ജനറ്റിക് ഹോരോസ്കോപ് .മനസ്സ് ഒരിടത്തും ശരീരം മറ്റൊരിടത്തുമായിരുന്നാൽ എന്തായിരിക്കും അതാണ് മൂന്നാം സമ്മാനത്തിന് അർഹമായ ഗോളിയിലൂടെ എറണാംകുളം ചേറായി കുന്നപ്പിള്ളി  വീട്ടിൽ മനോരാജ് കെ .ആർ പറയുന്നത്
മത്സരത്തിനെത്തിയ കഥകളെല്ലാം ഇങ്ങനെ വ്യത്യസ്തത നിറഞ്ഞ പുതുമയേറിയതുമായ പ്രമേയങ്ങളാണ്‌ പറഞ്ഞത് ആ പുതുമ തന്നെയാണ് എഴുത്തിന്റെ കരുത്തും ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ കഥകൾ തമ്മിൽ നേരിയ മാർക്കിന്റെ വ്യത്യാസമേയുള്ളൂ വെന്നും പ്രമേയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഒന്നാം സ്ഥാനം നിശ്ചയിച്ചതെന്നും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.പുതിയ പരീക്ഷണങ്ങളാണ് കഥാകൃത്തുക്കൾ നടത്തുന്നതെങ്കിലും ആഴത്തിലുള്ള കൂടുതൽ ചിന്തയും ഭാവനയും അനിവാര്യമാണെന്ന്  ജഡ്ജസ് ചൂണ്ടിക്കാട്ടി. പൊതുവെ മത്സരം വാർത്തകളുടെ ചൂരിൽ ഒതുങ്ങുമ്പോൾ നൂറ്റാണ്ട് പിന്നിട്ട കേരളകൗമുദി അതിനപ്പുറം പുതിയ സാഹിത്യ നാമ്പുകളെ കണ്ടെത്താൻ നടത്തിയ കഥാമത്സരം അങ്ങേയറ്റം ശ്ളാഘനീയമാണെന്ന്  ജോർജ് ഓണക്കൂർ പറഞ്ഞു
ആധുനിക സാങ്കേതിക വിദ്യ കഥകളിൽ നിറയുന്നു വെന്നും ഇതിനപ്പുറത്ത്  മനസ്സിന്റെ കഥകളാണ് കാലത്തെ അതിജീവിക്കുന്നതെന്നും ചന്ദ്രമതി ചൂണ്ടിക്കാട്ടി
ജീവിതയാധാർത്യങ്ങലും മൂല്യങ്ങളും പ്രകൃതിയുമാണ് യുവമനസ്സുകളെ തൊട്ടുണർത്തിയതെന്ന്  സതീഷ്‌ ബാബു വിലയിരുത്തി.
മൂന്ന് ഘട്ടത്തിലായാണ് കഥകളെ വിലയിരുത്തിയത് .ആയിരത്തിലധികം കഥകളിൽ നിന്നും മാഗസിൻ ടീം പരിശോധന നടത്തിയാണ് ആദ്യ സെലെക്ഷൻ നടത്തിയത് .
കേരള കൗമുദി ദി ഡപ്പ്യുട്ടി എഡിറ്റർ ആർ ഗോപീ കൃഷ്ണൻ , തിരുവനന്ത പുരം ബ്യുറോ ചീഫ് വി എസ് രാജേഷ്‌ കേരള കൗമുദി ഫ്ളാഷ് ജനറൽ എഡിറ്റർ ശങ്കർ ഹിമഗിരി എന്നിവർ സൂക്ഷ്മ പരിശോധന നടത്തി കണ്ടെത്തിയ കഥകളിൽ നിന്നാണ് മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റി വിജയികളെ കണ്ടെത്തിയത് സംഖ്യാ രത്ന ( സംഖ്യാ ജ്യോതിഷാലയം കൊല്ലം) വുമായി സഹകരിച്ചാണ് മത്സരം നടത്തിയത്
പ്രതിഭയുടെയും കഠിനാധ്വനത്തിന്റെയും  ഇരുമുടിക്കെട്ടുമായി മുമ്പ് പതിനെട്ടാം പടി കയറിയവരിൽ മത്സരത്തിലൂടെ വന്നവരുണ്ട് ,അല്ലാത്തവരുമുണ്ട് .ഇവിടെ ആയിരത്തോളം യുവാക്കൾ പ്രതിഭയുടെ ഇരുമുടിക്കെട്ടുമായി പടി കയറി വരികയാണ്‌ .പുതിയ എഴുത്തിന്റെ മലകൾ കാണാനും കയറാനും.  

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

അഭയം


സ്വയം ജയിച്ചടക്കാൻ
കഴിയാതെ വന്നപ്പോൾ
ഞാൻ കഴുത്തിടുങ്ങിയ
കുപ്പിയിൽ അഭയം പ്രാപിച്ചു
നിന്റെ ഉടൽ പെരുപ്പം
വശ്യ മനോഹരം
ഒരു പിശാചിനെ പോലെ
ദ്രംഷ്ടങ്ങളാഴ്ത്തി
നിന്റെ സ്വപ്‌നങ്ങൾ നിറച്ച
രക്തപാനിയം വലിച്ചു കുടിച്ചു
ഞാനറിയാതെ നുരഞ്ഞു പൊന്തി
എന്നിൽ മറ്റൊരു പിശാച്
പിറവിയെടുത്തു
സുഹൃത്തേ
നിന്റെ കവിതകൾക്ക്
വരച്ച ചിത്രങ്ങൾക്ക്
നീ മീട്ടിയ വീണകൾക്ക്
പാടിയ പാട്ടുകൾക്ക്
മദ്യ ചഷകം ഒന്നുമായിരുന്നില്ലെന്ന
തിരിച്ചറിവുണ്ടാകുമ്പോഴേക്കും 
നിന്റെ സർഗ്ഗ സൃഷ്ടി മരിച്ചിരിക്കും  
07-02-2014 

2014, ജനുവരി 28, ചൊവ്വാഴ്ച

ഗന്ധകഭൂമി അലീനയോട് പറഞ്ഞത്



ഡ്യൂട്ടി കഴിഞ്ഞ്  രേത്തെ വീട്ടിലെത്താുള്ള അങ്കലാപ്പില്‍ ഓഫീസില്‍ നിന്നും ഇറങ്ങുമ്പോഴാണ് കയ്യിലൊരു ഫാക്സുമായി പ്യൂണ്‍ ശിവരാമന്‍ ഓടിക്കിതച്ചെത്തിയത്.
മേഡം സുപ്രീംകോര്‍ട്ടില്‍ നിന്നാണെന്ന് തോന്നുന്നു
അവള്‍ വാനിറ്റിബാഗ് മുന്‍സീറ്റിലേക്കെറിഞ്ഞ്, കൌതുകപൂര്‍വ്വം വായിച്ചുനോക്കി.
ധൃതിയില്‍ കാറില്‍ നിന്നുമിറങ്ങി  ഓഫീസിലേക്ക് തിരിച്ചു കയറി.
മേഡം, എനി പ്രോബ്ളം……
കാള്‍ മിസ്റര്‍ ദയാശങ്കര്‍
ദയാശങ്കര്‍ സീറ്റിലില്ല, ഇറങ്ങിയെന്ന് തോന്നുന്നു. 
അവര്‍ സെല്‍ഫോണ്‍ റിംങ് ചെയ്തു…..
ബെല്ലുണ്ട്, എടുക്കുന്നില്ല….
ഉം..ഇന്ന് വെള്ളിയാഴ്ചയല്ലേ മാഡം, ആള്‍ ഹില്‍വ്യൂ പാലസിലുണ്ടാകും.
ശിവാഎത്ര നേരമായാലും ഇന്ന് എന്നെ ഫ്ളാറ്റില്‍ വന്ന് കാണാന്‍ പറയണം
സംഗതി എന്തോ അര്‍ജന്റാണെന്ന് ശിവരാമനു മനസ്സിലായി.
ഫ്ളാറ്റിലെത്തിയതും അവര്‍ പെട്ടെന്ന് കുളിച്ച് ഫ്രഷായി, പോര്‍ട്ടിക്കോയിലെ നീണ്ട ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.
ടേബിളില്‍ വെച്ചിരുന്ന ഫയലില്‍ അവളുടെ കണ്ണുടക്കി, കൈ എത്തിച്ച് അവള്‍ ഫയലെടുത്ത്  ലെറ്റര്‍ ഒരാവര്‍ത്തി കൂടി വായിച്ചു.
പിന്നെ കുറച്ചു നേരം കണ്ണടച്ച് കിടന്നു, ചാരുകസേരയില്‍ നിന്നും താഴേക്ക് നീണ്ടു കിടന്നിരുന്ന  മുടി കാറ്റില്‍ ഇളകിക്കൊണ്ടിരുന്നു.മേശപ്പുറത്തിരുന്ന ലാപ്ടോപ്പിൽ അവള്‍ വിരല്‍ സ്പര്‍ശിച്ചു.
ഭര്‍ത്താവിന്റെ ഫേസ് ബുക്ക് ഹോംപേജില്‍ നിറയെ കട്ടിമീശക്കാരായ ആണുങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അഡ്വക്കറ്റ് ജറല്‍ അലീന അലക്സിയുടെ മിഴികള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. ആ ആശ്ചര്യം പൊടുന്നനെ നെറ്റിയില്‍ സംശയത്തിന്റെ ചുളിവുകളും കണ്ണുകള്‍ കൂടുതള്‍ ഇറുക്കമുള്ളവയുമാക്കി. അലക്സിക്ക് ഇതെന്തുപറ്റി……..?
ഒന്നിലും ഒരു താല്പര്യവും കാണിക്കാതെ സദാ ചടഞ്ഞുകൂടിയിരിക്കുന്ന ഒരു വൃത്തികെട്ട പ്രകൃതം
ഒന്നു തലോടാന്‍ കൊതിച്ചിട്ട് എത്രനാളായി, സംസാരം തന്നെ പരിമിതപ്പെട്ടുപോകുന്നവര്‍ക്കിടയില്‍ പ്രണയത്തിനും, തലോടലിനുമൊക്കെ എന്ത് സ്ഥാനം
അലക്സീ, ഞാന്‍  ഓഫീസ് വിട്ടുവന്നാലെങ്കിലും ഈ ഫേസ്ബുക്കിലിങ്ങനെ  ചടഞ്ഞു കൂടിയിരിക്കുന്നത് നിര്‍ത്തി ഒന്ന് ഫ്രഷായിക്കൂടെ എന്റെ ഇഷ്ടാ
വെറുതെ  നോക്കി ചിരിച്ചെന്ന് വരുത്തും.പിന്നെയും നിഴല്‍ വീണകണ്ണുകള്‍ മറ്റെന്തിനോ വേണ്ടി പരതും പുതിയതായി വാങ്ങിച്ച ലാപ്ടോപ്പിന്റെ പാസ്‌വേര്‍ഡ് പോലും തന്നില്‍
നിന്നും മറച്ചുവയ്ക്കുന്നതിന്റെ നിഗൂഢതയാണ് മസ്സിലാകാത്തത് . അവള്‍ മനപ്പൂര്‍വ്വം ഒന്നും  ചോദിച്ചില്ല.
മെയില്‍ ഐഡികളുടേയും, ഫേസ് ബുക്കിന്റയും, ട്വിറ്ററിന്റെയും എന്തിനധികം കമ്പനിയുടെ സുപ്രധാമായ പല ഫയലുകളുടേയും പാസ്‌വേര്‍ഡുകള്‍ പോലും അലീനയ്ക്ക്  അറിയാമായിരുന്നു.
ഓരോ മനുഷ്യനും അവന്റെ ഹൃദയത്തികത്ത് ഒരു കൊച്ചു ഓര്‍മ്മക്കുറിപ്പ് കാത്തു സൂക്ഷിക്കുന്നുണ്ട്.ആരാലും വായിക്കപ്പെടാതെ മണ്ണോടു ചേരുന്ന മുഷ്ടിയോളം വലിപ്പം വരുന്ന ഒരു മാംസഡയറി.ഈശ്വരനല്ലാതെ മറ്റൊരാള്‍ക്കും അത്തരം ഡയറി തുറക്കാനും ആ നിലവറയിലെ രഹസ്യങ്ങള്‍ അടുത്തറിയാനും ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടും ആ മനുഷ്യന്‍ പറയുന്നു. 'നിന്നെ മനസ്സിലാക്കിയ പോലെ ഈ ലോകത്ത് ഞാന്‍ മറ്റാരേയും മനസ്സിലാക്കിയിട്ടില്ലെന്ന്'. 
തങ്ങള്‍ക്കിടയില്‍ അത്തരം മറച്ചുപിടിക്കലുകള്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ. എന്നിട്ടും അലക്സി എന്തൊക്കെയോ രഹസ്യങ്ങള്‍ അടക്കിപ്പിടിക്കുന്നതായി അലീനയ്ക്ക് തോന്നി
ഓഫീസിലെ സ്ത്രീ കെമിസ്റുകളെ പറ്റി വാതോരാതെ സംസാരിച്ചിരുന്ന അലക്സിയിപ്പോള്‍ സ്ത്രീ സൌഹൃദങ്ങളെ പറ്റി ഒരക്ഷരം പോലും ഉരിയാടാറില്ല എന്നതാണ് മറ്റൊരതിശയം
ചിലപ്പോള്‍ ചൊടിപ്പിക്കാനെന്നോണം, പൂര്‍വ്വകാല വിവാഹബന്ധങ്ങളിലെ സുഹൃത്തായ ജാക്വീലിന്റെ വീട്ടിലേക്കുള്ള സ്ഥിരം വിളികളെ പറ്റിപറയും.
എവിടെ….. റെസ്പോണ്‍സ്, ഒരു മരവിച്ച മട്ട്
'നിനക്കറിയുന്നതല്ലേ അലീനാഅത്തരം കേസുകളൊന്നും ഞാനിപ്പോള്‍ അറ്റന്റ് ചെയ്യാറില്ലായെന്ന് '
'സോദോം താഴ്വരയില്‍  കമ്പനി  പുതുതായി ആരംഭിക്കാന്‍ പോകുന്ന പൊട്ടാഷ് കമ്പനിയുടെ പ്രൊജക്ടിലാണ് മനസ്സ് നിറയെ
അതിനിടയില്‍ പ്ളീസ് അലീനാ ലിവ്മി എലോണ്‍'
അങ്ങിനെയെങ്കിലും ചില താല്പര്യങ്ങള്‍ ഉണ്ടായിവരട്ടെ എന്ന്  ആഗ്രഹിച്ചതാണെന്റെ തെറ്റ്
രാത്രിയുടെ യാമങ്ങളില്‍ അലീനയ്ക്ക് വല്ലാതെ ഒറ്റപ്പെടുന്നപോലെ തോന്നി. ഇരുട്ട് ഒരു കട്ടിപ്പുതപ്പായി അവളെ മൂടിയപ്പോള്‍ വല്ലാതെ കിതപ്പനുഭവപ്പെട്ടു.പെണ്ണിന്റെ വീര്‍പ്പ് മുട്ടല്‍ അസഹനീയം തന്നെ
തനിക്ക് അലക്സിയെ നഷ്ടപ്പെടുകയാണെന്ന അകാരണമായ ഒരു ഭയം അവളെ പിടികൂടി, അലക്സിയുടെ പുതിയ താല്‍പര്യങ്ങളില്‍ അവള്‍ക്ക് മടുപ്പനുഭവപ്പെട്ടു തുടങ്ങിയിരുന്നു. മൃദുലതകളെ താലോലിക്കാതെ സ്നിഗ്ദതകളില്‍ വിരല്‍ സ്പര്‍ശിക്കാതെ അവള്‍ സീറോബള്‍ബിനു താഴെ എപ്പോഴും ബലമായി കമിഴ്ത്തപ്പെട്ടു. കീഴ്മെല്‍ മറിക്കപ്പെട്ട ഭൂമി പോലെ നിര്‍വികാരങ്ങള്‍ അവളെ  കൂടുതല്‍ കൂടുതല്‍ ഊഷരമാക്കി.
ഈയിടെയായി അലക്സിയിലെ മാറ്റങ്ങള്‍ അവളില്‍ സംശയത്തിന്റ നേരിയ നെരിപ്പോടുകള്‍ സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവിന്റെ ഓരോ ചലനങ്ങളും വീക്ഷിച്ച് അവ നിരന്തരം പീഡിപ്പിക്കുന്നതില്‍ സംതൃപ്തയായിരുന്നവളൊന്നുമായിരുന്നില്ല അലീന
കഴിഞ്ഞു പോയ വേനലവധിയെ അവള്‍ ഓര്‍മ്മയില്‍ ചികഞ്ഞെടുത്തു.
അലക്സി വന്ന് പോയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു, ഇത്രയും വൈകാറില്ല,
ആറുമാസം കൂടുമ്പോള്‍ വരുന്ന ആളാ
സുഹൃത്തുക്കളെ ഒരിക്കല്‍ പോലും വീട്ടിലേക്ക് ക്ഷണിക്കാത്ത അലക്സിയിപ്പോള്‍ മിക്ക ദിവസങ്ങളിലും പല സുഹൃത്തുക്കളുമായി വരുന്നു, പിന്നെ മുറിയടച്ച് ഒരേയൊരിരിപ്പാണ്. വിരസമായ ദിവസങ്ങളെ ജീവസുറ്റതാക്കാന്‍ ഡ്രീംഗ്സ് കഴിച്ചിരിക്കുകയായിരിക്കും എന്നാണ് കരുതിയിരുന്നത്.
ചിലപ്പോള്‍ പ്രായത്തില്‍ നന്നേ കുറവുള്ള കുട്ടികളേയും കൊണ്ടായിരിക്കും വരിക. അവരുടെ നോട്ടവും ഇടപെടലും അലീനയെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.
നിര്‍ത്താതെയുള്ള കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അലീന ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.
അവര്‍ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ ദയാശങ്കര്‍
കണ്ണുകളിലേക്ക് നോക്കാതെയായിരുന്നു അയാള്‍ നിന്നിരുന്നത്
അല്‍പം മിനുങ്ങിയ മട്ടുണ്ടെന്ന് തോന്നുന്നു, 
'വരൂ,'
'എന്താ മേഡം പെട്ടെന്ന് എന്നോട് വരണമെന്ന് പറഞ്ഞത്'
 '
എരിക്ക് കൊണ്ട് സീല്‍ ചെയ്ത് പൊട്ടിച്ച കവര്‍ അവള്‍ അയാള്‍ക്ക് നേരേ നീട്ടി.
അയാള്‍ സംശയത്തോടെ അവരെ നോക്കി ലെറ്റര്‍ നിവര്‍ത്തി വായിച്ചു
'മിസ്റര്‍ ദയാശങ്കര്‍
ഗവണ്‍മെന്റിന്റെ ഓര്‍ഡറാണ്, സ്വവര്‍ഗ്ഗരതി ആദ്യം കുറ്റമാണെന്നും പിന്നീട് അല്ലന്നും പ്രഖ്യാപിച്ചത് സുപ്രീം കോടതിയുടെ വിമര്‍ശത്തിനിടയാക്കിയിരുന്നല്ലോ
'മാഡം ആ കേസിനെ കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ല.
എങ്കിലും അത് വെറും ന്യൂനപക്ഷത്തില്‍ മാത്രം ഒതുങ്ങുന്ന കേസല്ലേ'
'ആരു പറഞ്ഞു',
സ്വവര്‍ഗ്ഗ രതിക്കാരില്‍ എട്ടു ശതമാനം പേര്‍ക്ക് എച്ച്. ഐവി ബാധയുള്ളതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇന്ന് അവരില്‍ എത്രപേര്‍ക്ക് എയ്ഡ്സ്, എച്ച്. ഐവി രോഗബാധിതയുണ്ടെന്ന് അടിയന്തിരമായി കണക്കെടുപ്പ് നടത്തി വെളിപ്പെടുത്തണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
'എന്നിട്ടാണോ ദയാശങ്കര്‍ ഇതൊരു ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമാക്കി താങ്കള്‍ ഇതിനെ കുറച്ചുകാണുന്നത്'
'ശരിയായ വിവരങ്ങള്‍ ശേഖരിച്ച്, പഠിച്ച് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതിന്‌ അഭിഭാഷകരെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടല്ലോ…'
സ്വവര്‍ഗ്ഗ ലൈംഗികതയെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്  പശ്ചാത്തലത്തില്‍ എഴുതിയുണ്ടാക്കി സബ്മിറ്റ്  ചെയ്യാനാണിപ്പോള്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം . കുറച്ച് ക്ളിപ്പിംഗ്സുകളും.അതിനേറ്റേവും പറ്റിയ ഇടം സൊദോം ഗൊമോറെ തന്നെ.


നമുക്ക് അവിടെ നിന്നും തുടങ്ങാം
സോദോം ഗൊമോറയിലേക്കുള്ള യാത്രക്ക് തയ്യാറായിക്കൊള്ളൂ.അടുത്ത ആഴ്ച പുറപ്പെടണം. റൊറ്റോ ലിംഗ്സിന്റെ ഒരു തീസിസ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നും വായിക്കാനിടയായി. സൊദോം ആന്റ് ഗൊമോറൊ…. ഇറ്റ് വാസ് കൊയറ്റ് ഇന്‍ട്രസ്റിംഗ്ആണുങ്ങള്‍ക്കിത്രയും മ്ളേഛമായി ലൈംഗികതയെ സമീപിക്കാന്‍ കഴിയുമോ….? ദയാശങ്കര്‍……, സത്യത്തില്‍ ഈ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ നിലപാടിനോട്  എനിക്ക് അറപ്പും വെറുപ്പുമാണ് തോന്നുന്നത്
അവരുടെ  ത്രഡ് ചെയ്ത പുരികത്തില്‍ വെറുപ്പ് നിറഞ്ഞ് കത്തി, അവള്‍ താഴേക്ക് ശക്തമായി ഊക്കോടെ തുപ്പി.
'മേഡം ഇത് പുരുഷന്മാരില്‍ മാത്രമുള്ള ഒരു ലൈംഗിക വൈകൃതല്ല, സ്ത്രീകളിലും…….'
'എനിക്കറിയാം ഹോസ്റലുകളിലും, ജയിലറകളിലും, പിന്നെ പ്രവാസ ജീവിതത്തിലും ഇതൊക്കെ വളരെ അസാധാരണയായി കണ്ടു വരുന്നതായി പറയപ്പെടുന്നു.
'സ്വവര്‍ഗപ്രേമം തികച്ചും അധാര്‍മ്മികവും പ്രകൃതി വിരുദ്ധമാണെന്നും ആരോഗ്യത്തിനു ഹാനീകരണമാണെന്നും അഡീഷല്‍ സോളിഡാരിറ്റി ജനറള്‍ ശക്തമായി വാദിച്ചിരുന്നുവല്ലോ….എന്നിട്ടിപ്പോ എന്തായി.' ദയാശങ്കര്‍ ചോദിച്ചു.
'സ്വവര്‍ഗ്ഗ പ്രണയത്തെയല്ല, സ്വവര്‍ഗ്ഗ രതിയെയാണ് അധാര്‍മ്മികമെന്നും പ്രകൃതി വിരുദ്ധമാണെന്നും പറയുന്നത്. അല്ലാതെ ഒരു പെണ്ണിനും  മറ്റൊരു പെണ്ണിനും ആണിനും  ആണിനും പ്രണയിക്കുന്നതില്‍ എന്താണ് തെറ്റ്…..? അലീന ന്യായീകരിച്ചു
'നമ്മുടെ ഗവണ്‍മെന്റ് ഇങ്ങനെയൊരു തീരുമാനം കൈകൊള്ളുന്നതിനു മുമ്പ് ഭാരതീയ സംസ്കാരത്തെ കുറിച്ചെങ്കിലും ഒന്നാലോചിക്കേണ്ടിയിരുന്നില്ലേ'.
'പാശ്ചാത്യ സംസ്കാരത്തിന്റെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ മേഡം '
ഇത്തരം കാര്യങ്ങളിലും വേണോ ഈ കൊടുക്കല്‍ വാങ്ങലുകള്‍
മേഡമല്ലേ പറയാറുള്ളത്, ഹസ്ബന്റ് അവിടെ ഒരു കമ്പിയിലാണ് ജോലി ചെയ്തിരുന്നതെന്ന്
അതെ, ഒരു  ഇസ്റായേല്‍ പൊട്ടാഷ് കമ്പനിയില്‍
 
കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലായിരുന്നു.പക്ഷെ ആളിപ്പോ നീണ്ട അവധിയിലാ….ഇതാ അകത്തുണ്ട് എന്താ പരിചയപ്പെടണോ…..ഇനി  സൊദോമിലേക്ക് പോകുന്നില്ലന്നാണ് പറയുന്നത്. ഇവിടെ പുള്ളിക്കാരനങ്ങ് പിടിച്ചെന്ന് തോന്നുന്നു.
വേണ്ട പിന്നീടാകട്ടെ
'നമുക്ക് ഒരാളെ പരിചയപ്പെടുത്തി തന്നിട്ടുണ്ട് വണ്‍ മിസ്റര്‍ ഇമ്രാന്‍ അസീദി '    എങ്കില്‍ ഞാനിറങ്ങട്ടെ, പറഞ്ഞ പോലെ മറ്റന്നാള്‍ നമ്മള്‍ പുറപ്പെടുന്നു'.
'ഒക്കെ. ഗുഡ്നൈറ്റ് മേഡം'
സോദോമില്‍ നിന്നും ഗൊമോറയിലേക്കുള്ള നീണ്ട റോഡിലൂടെ പ്രൊഫസര്‍ ഇമ്രാന്‍ അസീദിയുടെ ഇന്നോവകാര്‍ കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.വണ്ടി ഓടിച്ചിരുന്നത് അലക്സിയുടെ എഫ്.ബി സുഹൃത്ത് ഇമ്രാന്‍ അസീദിയായിരുന്നു. യാത്രാ ക്ഷീണം കാരണം ഫ്രന്റ് സീറ്റിലിരുന്ന് ദയാശങ്കര്‍ ചെറുതായൊന്ന് മയങ്ങി.
അലക്സിക്ക് എങ്ങ സുഖമാണോ….? ഇമ്രാന്‍ അസീദി സംസാരിച്ചു തുടങ്ങി.
ഉം….സുഖമാണ്
അവള്‍ അലക്സിയുടെ ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ചൊന്നും പറഞ്ഞില്ല,
അല്ലങ്കിലും ഇതൊന്നും മറ്റൊരാളോടും പറയാന്‍ കൊള്ളുന്നതല്ലല്ലോ….
ഒരു പക്ഷേ അസീദിക്കും അറിയാമായിരിക്കാം
സൊദോം താഴ്വരകള്‍ ഇനിയൊരിക്കലും പുഷ്പിണിയാകില്ല. പാപപങ്കിലമായ ഒരു ജനതയുടെ അവശിഷ്ടങ്ങളില്‍ നിന്നൊരിക്കലും സത്യം കണ്ടെത്താന്‍ ഇനിയും നിനക്കാവുന്നില്ലല്ലോ അലക്സീ....
അലീനയെ പോലെ ഇത്രയും സൌന്ദര്യവതിയായ സ്ത്രീയില്‍ നിന്നും ഒളിച്ചോടാന്‍ മാത്രം എവിടയാണ്  നിങ്ങള്‍ക്ക് പിഴച്ചത്…..?
ഇസ്റായേല്‍ ജയില്‍ വാസത്തിനുശേഷമാണ് അലക്സിയെ തന്നില്‍  നിന്നും അകറ്റിയതെന്ന് അലീനയ്ക്കറിയാം അഞ്ചു വര്‍ഷത്തെ കഠിതടവ്, സഹതടവുകാരായ ആണ്‍ജാതിയോടുള്ള അവിശ്വസനീയമായ പ്രണയം തുടങ്ങുന്നത് അവിടം മുതലാണ്. അനിയന്ത്രിയമായ വികാരത്തള്ളിച്ചയില്‍ കൂടെ കിടക്കുന്ന ഇറാനിയുടെ തൊലിപ്പാടില്‍ ഉരസി വിഭൃംഭിച്ചു നില്‍ക്കുന്ന വികാരത്തെ പുറത്തു  തള്ളുമ്പോള്‍ ഇതൊരിക്കലും ജീവിതത്തെ തകിടം മറിക്കുമെന്ന് അലക്സി ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
വഴങ്ങാത്തവനെ  അടിച്ചും തൊഴിച്ചും പരിക്കേല്‍പിച്ച് കീഴ്പെടുത്തുന്നതില്‍ നിന്നു ലഭിക്കുന്ന ആനന്ദത്തില്‍ മതിമറന്നിരുന്ന ഓഫീസര്‍മാര്‍ അലക്സിയേയും ക്രൂരമായ പീഡനങ്ങല്‍ക്ക് ഇരയാക്കിയിരുന്നതായി അന്നത്തെ ജോര്‍ദാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി അസീദി ഇന്നും ഓര്‍ക്കുന്നു.
സൊദോം താഴ്വരയില്‍ കറുത്ത ഭൂമികയില്‍ കരിങ്കല്ലുകളാല്‍ നിര്‍മ്മിതമായ ഇരുണ്ട അറയിലെ ഒറ്റ ജനലിലൂടെ ഗന്ധകഭൂമിയെ തൊട്ട ആകാശത്തിലേക്ക് തുറിച്ചു നോക്കിയിരിക്കുന്ന അലക്സിയുടെ ചിത്രം ഇന്നും അയാളുടെ പേഴ്സണല്‍ ഫോട്ടോ കളക്ഷനില്‍ ഉണ്ട്.  ജയിലിലകപ്പെട്ടിട്ട് എത്ര വര്‍ഷങ്ങളായെന്ന് ഒരു രൂപവും അയാള്‍ക്കുണ്ടായിരുന്നില്ല. ജയിലിലെ ഒറ്റപ്പെടലിനേക്കോള്‍ ഉയര്‍ന്ന ഉദ്വോഗസ്ഥന്മാരുടെ ലൈംഗിക വിനോദങ്ങളാണ് അലക്സിയെ മാനസ്സികമായി തളര്‍ത്തിയത്. അമര്‍ത്തിവയ്ക്കപ്പെടാത്ത വികാരങ്ങള്‍ സ്വവര്‍ഗ്ഗത്തോട് തന്നെ തോന്നുന്ന ക്രൂരമായ രതിയിലവസാനിക്കുന്നു.
ആദ്യത്തെ കുറെ വര്‍ഷങ്ങള്‍ അറപ്പും വെറുപ്പുമായിരുന്നു എല്ലാറ്റിനോടും.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ തോക്കിന്‍ കുഴലിന്റെ ബാരല്‍ ചെന്നിയില്‍ അമര്‍ത്തി ഒരു കൈകൊണ്ട് പിറകിലെ മുടിയില്‍ മുറുകെ പിടിച്ച് ദൃഡമായി വിഭൃംഭിച്ചു നില്‍ക്കുന്ന ലൈംഗികതയിലേക്ക് അയാളുടെ തല ആഞ്ഞാഞ്ഞ് മുട്ടിച്ചപ്പോള്‍ അന്നു കഴിച്ച മട്ടന്‍ ചാപ്സ് മുഴുവന്‍ ഓക്കാനിച്ച് പുറത്തേക്ക് ചര്‍ദ്ദിച്ച് കളയേണ്ടി വന്ന അനുഭവം അലക്സി വിവരിച്ചത് അന്നത്തെ പ്രാദേശിക റിപ്പോര്‍ട്ടറായിരുന്ന അസീദി മറന്നിട്ടില്ല.
നിങ്ങളുടെ യാത്രാ ഉദ്ദേശമൊന്നും പറഞ്ഞിരുന്നില്ല, തല്‍ക്കാലം താമസ സൌകര്യം ഒരു ഹോട്ടലില്‍ ശരിയാക്കിയിട്ടുണ്ട്. അസീദിയുടെ കനത്ത ശബ്ദം അവളെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി
നൂറ്റാണ്ടുകളുടെ പഴക്കമുള്ള സോദോമില്‍ പച്ചമരങ്ങള്‍ എന്നുപറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. കിളിര്‍ത്തുവരുന്ന പുല്ലുകള്‍ക്കു പോലും ചാപിള്ളയുടെ അല്‍പായുസ്സായിരുന്നു.
 
ഗന്ധകം വര്‍ഷിച്ച ഭൂമിയില്‍ അവശേഷിക്കുന്നത് കറുത്തകരിങ്കല്ലിന്റെ അമൂര്‍ത്തമായ വിറങ്ങലിച്ച രൂപം മാത്രം.
ചാവുകടലിനോട് ചേര്‍ന്ന കൊച്ചു വില്ലകള്‍ക്ക് മുന്നില്‍ വാഹം പാര്‍ക്ക് ചെയ്തു.
ഗന്ധകം പെയ്തിറങ്ങിയ മണ്ണിന്റെ പശിമയിലൂടെ പ്രൊഫസറൊത്ത് അലീന നടന്നു. കടല്‍ കരയില്‍ സ്റീം ബാത്ത് ചെയ്യുന്നവരും , തൊലിപ്പുറത്തെ അസുഖങ്ങള്‍ മാറ്റുന്നതിനായി ചാവുകടലില്‍ പൊങ്ങിക്കിടക്കുന്നവരേയും കണ്ട് അവര്‍ നടന്നു
മേഡം വളരെ ശ്രദ്ധിച്ചേ കരയോട് ചേര്‍ന്ന് നടക്കാവൂ, നിറയെ ചതുപ്പുകളുള്ള സ്ഥലമാണ്. അസീദി അവരെ ഓര്‍മ്മപ്പെടുത്തി
ഈ പ്രദേശത്തെന്താ ഒരു പച്ചപ്പുപോലും കാണാത്തത് ദയാശങ്കര്‍
അസീദിയാണ് മറുപടി പറഞ്ഞത് 
ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദവും, അള്‍ട്രാ രശ്മികളുടെ ലഭ്യതക്കുറവും ആരോഗ്യരംഗത്തെ റിസര്‍ച്ചുകള്‍ക്ക് പറ്റിയ ഇടമായി ചാവുകടലിനെ  മാറ്റിയിരുന്നു. 
 
ഉപ്പു ലവണം കൂടിയ സമുദ്ര നിരപ്പിനു എത്രയോ അടി താഴെ സ്ഥിതി ചെയ്യുന്നതിനാലാകണം ജീവജാലങ്ങളുടെ വളര്‍ച്ച മുരടിച്ചു പോകുന്നത്.
എന്നിട്ടും ഇവിടെ ടൂറിസ്റുകള്‍ക്ക് ഒരു കുറവുമില്ലല്ലോ……ദയാശങ്കര്‍
 
എച്ച് ഡി കാമറയില്‍ ചാവുകടലിനെ  പകര്‍ത്തുകയായിരുന്നു 
ചാവുകടലിന്റ തീരങ്ങളില്‍ രൂപം കൊണ്ടിരുന്ന ആരോഗ്യ വ്യവസായങ്ങളും മസ്സാജിംഗ് സെന്ററുകളും നോക്കി അലീന  ആശ്ചര്യം പൂണ്ടു.ശരീരമാസകലം ചളിയില്‍ പൊതിഞ്ഞ് വെയില്‍ കായുന്ന ആളുകളെ കണ്ടപ്പോള്‍  അവര്‍ക്ക് അതെന്താണെന്നറിയാന്‍ കൌതുകമേറി
ഇമ്രാന്‍ ഇതെന്താ ആളുകളിങ്ങനെ  ചെളിയില്‍ പുതഞ്ഞു കിടക്കുന്നത്..?
ആളുകളുടെ കാല്‍മുട്ടിനുണ്ടാകുന്ന കടുത്ത വേദകള്‍ക്ക് ചാവുകടല്‍ തീരത്തെ ചെളി ദേഹത്ത് പൊതിഞ്ഞു കൊണ്ടുള്ള ഈ ട്രീറ്റ്മെന്റ് ലോകത്ത് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ചികില്‍സയാണ് മാഡം.  തൊലിപ്പുറത്ത് ഉണ്ടാകുന്ന 'സോറിയാസിസ്' പോലെയുള്ള തൊലി രോഗങ്ങള്‍ക്കും ചാവുകടലിലെ ക്ളൈമറ്റോ തറാപ്പി നല്ലതാണ്.
അലീന മുന്നില്‍ കണ്ട മസാജിംഗ് സെന്ററിന്റെ നീണ്ട ബെഞ്ചില്‍ ഇരുന്നു
മേശപ്പുറത്ത് ആരോ വായിച്ചിട്ട പുസ്തകം അവള്‍ മറിച്ചു നോക്കി,
 
ജീവിതത്തെ പ്രണയവും കാമവും കൊണ്ട് ബന്ധിപ്പിക്കുന്ന ലേഖത്തില്‍ അവളുടെ കണ്ണുകള്‍ ഉടക്കി
അലീന  നിങ്ങള്‍ എന്താ ഫ്രോയ്ഡിനെ  വായിക്കുകയാണോ….?
പിറകില്‍ ചിരിച്ചു കൊണ്ട്  ദയാശങ്കര്‍
പോകുന്നില്ലേ
എന്തോ വരാന്‍ തോന്നുന്നില്ലേ
വാടോകുറച്ചൂടെ നടക്കാം
ചാവുകടലിന്റെ തീരങ്ങളിലൂടെ അവര്‍ നടന്നു
പിന്നീടുള്ള സംസാരം ഫ്രോയ്ഡീയന്‍  രചനകളിലെ വ്യക്തി ജീവിതത്തില്‍ ലൈംഗികത ചൊലുത്തുന്ന സ്വാധീത്തെ കുറിച്ചുമായി.
ലൈംഗികതമാത്രമാണോ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്…..?
മനം നിറഞ്ഞ പ്രണയം തന്നെയാണ് ജീവിതത്തെ ജീവസ്സുറ്റതാക്കുന്നത്. ലൈംഗികത അതിനു നിറക്കൂട്ടുകള്‍ സമ്മാനിക്കുന്നു.
പ്രൊഫസര്‍ എപ്പോഴും തമാശകളിലൂടെയാണ് സംസാരിച്ചു തുടങ്ങുന്നത്. പിന്നീടത് ഗഹനവും, ഗൌരവവുമുള്ള വിഷയങ്ങളെ കുറിച്ചായിരിക്കും
മിസ് അലക്സ്….സോദോം ഗൊമോറോയെ കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടോ
ഇല്ല, ഇങ്ങനെ  ഒരു റിപ്പോര്‍ട്ടിനായി ഇറങ്ങിത്തിരിച്ചപ്പോഴാണ് സത്യത്തില്‍ ഈ ദുഷിച്ച പ്രവണതയെ കുറിച്ചറിയുന്നത് തന്നെ…..
കുത്തഴിഞ്ഞ ജീവിതമുണ്ടാകുന്നിടത്ത് പ്രകൃതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നതിനു എത്രയോ തെളിവുകള്‍ ചരിത്രം സാക്ഷിയായിട്ടുണ്ട്  അലീനാ…..
ബൈബിളിലും, ഖുറാനിലും വളരെ കൃത്യമായി പറയുന്നൊരിടമാണ്.
അസീദി അവര്‍ക്ക് മുന്നില്‍ തന്റെ ഖുര്‍ആന്‍ പരിജ്ഞാം തുറന്നു
എക്കാലത്തുമുള്ള സ്വവര്‍ഗ്ഗ സംഭോഗികള്‍ക്ക് ഒരു മുന്നറിപ്പായിട്ടാണ് ദൈവം ഈ തടാകത്തെയും, സോദോം, ഗൊമോറയെന്ന രണ്ട് നഗരങ്ങളെയും നിലര്‍ത്തിയിട്ടുള്ളത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വവര്‍ഗ്ഗ സംഭോഗികളായ തന്റെ ജതയോട് ദൈവദൂതായ ലൂത്ത് പ്രവാചകന്‍ ആ നീചപ്രവര്‍ത്തിയില്‍ നിന്നും പിന്‍തിരിയുവാന്‍ കല്‍പ്പിക്കുകയുണ്ടായി, അവര്‍ പിന്‍തിരിഞ്ഞില്ലെന്ന് മാത്രമല്ല പരസ്യമായി സ്വവര്‍ഗ്ഗ സംഭോഗം തുടരുകയും ജനങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്തു. ഈ ദുഷ്പ്രവര്‍ത്തത്തില്‍ മുഴുകിയ ജനതയെ സംസ്കരിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഭാര്യ ഒഴിച്ചുള്ള തന്റെ വീട്ടുകാര്‍ മാത്രമാണ് സത്യവിശ്വാസം സ്വീകരിച്ചത്. ആ നാടിനെ  നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ച പ്രകാരം മനുഷ്യരൂപത്തില്‍ അവിടെ എത്തിയ മാലാഖമാരെപ്പോലും സ്വവര്‍ഗ്ഗ രതിക്കിരയാക്കാന്‍ അവര്‍ ഓടിവന്നു.
അപ്പോള്‍ അവിടെ പെണ്‍കുട്ടികളൊന്നും ഉണ്ടായിരുന്നില്ലേ
ലൂത്ത് നബി സ്വജനങ്ങളോട് പറഞ്ഞു
എന്റെ ജങ്ങളേ, ഇതാ എന്റെ പെണ്‍മക്കള്‍, 
അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍ അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ…? എന്ന് ലൂത്ത് പ്രവാചകന്‍ പറഞ്ഞു നോക്കി
അവര്‍ പറഞ്ഞു, നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ
 
മാലാഖമാര്‍ പറഞ്ഞു, ലൂത്തേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റ ദൂതന്മാരാണ് അവര്‍ക്ക്(ജങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല, ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരുയാമത്തില്‍ നിന്റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട്കൊള്ളുക, നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പോലും തിരിഞ്ഞു നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും ജനങ്ങള്‍ക്ക് വന്നുഭവിക്കുന്ന ശിക്ഷ അവള്‍ക്കും വന്ന് ഭവിക്കുന്നതാണ്.
എന്നിട്ട് എന്തായിരുന്നു ആ ശിക്ഷ…..മിസ് അലക്സി വളരെ ജിജ്ഞാസയോടെ ചോദിച്ചു
കഠിമായ ശിക്ഷയായിരുന്നു. ആ ഭൂമിയെ കീഴ്മേല്‍ മറിക്കുകയും, ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു
ആസിഡ് മഴ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ, ചിലപ്പോള്‍ അത്തരത്തിലൊരു മഴയായിരിക്കാം,
നോക്കൂ….ഈ ഗന്ധക ഭൂമിയില്‍ സള്‍ഫറിന്റേയും ഉപ്പിന്റേയും ലവണങ്ങള്‍ ഉള്ളടുത്തോളം കാലം ഇവിടെയൊരു ജീവജാലങ്ങള്‍ക്കും അധികകാലം നിലില്‍പ്പുണ്ടാകില്ല. അതാണീ മണ്ണിന്റെയൊരു പ്രത്യേകത
രണ്ട് പേര്‍ കൂടുമ്പോള്‍ മൂന്നാമതൊരാളെ പറ്റി കുശുമ്പ് പറയുന്നതിലാണ് നാം സന്തോഷം കണ്ടെത്താറ്. പക്ഷെ ഞങ്ങളുടെ സംസാരത്തില്‍ മൂന്നാമതൊരാള്‍ എപ്പോഴും അലക്സിയായിരിന്നു. അലക്സിയിലെ മാറ്റങ്ങളായിരുന്നു
സൊദോം താഴ്വരകളെ വിറകൊള്ളിച്ചു കൊണ്ട് ഉഷ്ണക്കാറ്റ് തുറന്നിട്ട ജാലകങ്ങളിലൂടെ മുറിയില്‍ വട്ടമിട്ടു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കീഴ്മേല്‍ മറിക്കപ്പെട്ട സോദോമിന്റെ താഴ് വരകളിലെ സമതലപ്പെടാത്ത ചെരിവുകളില്‍ ഒരു ജനതയുടെ പാപക്കറപുരണ്ട ആത്മാവുകള്‍ തേങ്ങുന്നുണ്ടെന്ന് അലീനയ്ക്ക് തോന്നി
പുരുഷ് വേണ്ടി സൃഷ്ടിക്കപ്പെട്ടത് സ്ത്രീമാത്രമാണ്, അതിപ്പുറമുള്ള ലൈംഗികത പാപമെന്നതിക്കോള്‍ പ്രാകൃതവും, മൃഗീയവുമാണ്.
മൃഗീയതയെന്നത് തെറ്റാണ് അലീനാ
മനുഷ്യന്‍ മനുഷ്യനെ കാണാതിരക്കുമ്പോഴാണ് മൃഗങ്ങളെ പോലെ അവന്‍ അധ:പതിക്കുന്നത്.മൃഗങ്ങള്‍ പോലും അവയുടെ ഇണകളെ മാത്രമേ പ്രണയത്തിനും  ലൈംഗികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുള്ളൂ അലീനാ... 
ഇണയെ ആകര്‍ശിക്കുന്നതിനു വേണ്ടിയാണ് തേനീച്ചകള്‍ മുതല്‍ കാട്ടുമൃഗങ്ങള്‍ വരെ ചില രസതന്ത്രങ്ങള്‍ പുറപ്പെടുവിക്കുന്നത്. അത്തരം രസതന്ത്രങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയാല്‍ അലക്സിയുടെ ഈ മാനസിക അസ്വസ്ഥ്യം മാറ്റിയെടുക്കാം എന്ന വിശ്വാസം അവളിലെ സ്ത്രീത്വത്തെ ഉണര്‍ത്തി. സുപ്രീം കോടതിയില്‍ സബ്മിറ്റ് ചെയ്യാനുള്ള റിപ്പോര്‍ട്ട്  അവള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു
സൊദോം ഗൊമോറയിലെ അവസാനത്തെ സൂര്യാസ്തമയവും പ്രതീക്ഷിച്ച് ഗന്ധകത്തിന്റെ നീവറ്റിയ കടലിന്റെ മാര്‍ദ്ദവം പോലെ അലീന തിരകളില്ലാത്ത ചാവുകടലിലേക്ക് നോക്കിയിരുന്നു.