ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് എയർ അറേബ്യക്ക്
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ആനബസ്സിൽ
കുറച്ച് ക്ലേശിച്ചു വെങ്കിലും പുലർച്ചെ മൂന്നരക്ക് തലസ്ഥാന നഗരിയിൽ
അവിടെ നിന്നും ഓട്ടോറിക്ഷക്ക് ദുബൈ ഇന്റർനാഷണൽ ഹോട്ടലിൽ
ചെന്നപാടെ നന്നായൊന്നു കുളിച്ചു, എ സി മുറിയായിരുന്നു..എന്തോ ഒറ്റക്ക് കിടക്കാൻ വല്ലാത്തൊരു പേടി...കടലിനക്കരെ പ്രിയതമയും കുട്ടികളും അവർ ഒറ്റക്കനെന്നുള്ള ചിന്ത മനസ്സിനെ വല്ലാതെ മഥിക്കുന്നു ...എപ്പഴോ ഉറങ്ങി
ഉണർന്നപ്പോൾ നേരം വല്ലാതെ വെളുത്തിരിക്കുന്നു
തലസ്ഥാന നഗരിയിൽ പരിചയക്കാരി ആരുമില്ല എന്റെ കൂടെ സ്കൂളിൽ ജോലി ചെയ്തിരുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു പേര് ഷജീല മലയാളം അധ്യാപിക യായിരുന്നു
അവരെ വിളിച്ചു ഉച്ചയാകുമ്പോൾ അവരും കുട്ടികളും വന്നു..സന്തോഷം തോന്നി അറിയുന്ന ചിലരെങ്കിലും ഉണ്ടല്ലോ...?
ഉച്ചക്ക് ജീവരാഗം മാസികയുടെ മാനേജിംഗ് എഡിറ്റർ ശ്രീ ഇടവ ഷുക്കൂറും സുഹൃത്തുക്കളും
വന്നു അവരുടെ കൂടെ തിരുവനന്ത പുറം പ്രസ് ക്ളബ്ബിൽ തൊട്ടടുത്തുള്ള മന്നം ക്ളബ്ബിൽ നിന്നും ഉച്ച ഭക്ഷണം നാടൻ വിഭവങ്ങൾ അടങ്ങിയ സ്വാദിഷ്ടമായ സദ്യ
ഡോ എം എ കരീം സാറെ പരിചയപ്പെട്ടു തീര്ത്തും ഒരു രസികൻ..സാഹിത്യത്തിൽ അദ്ധേഹത്തിന്റെ ജ്ഞാനം അപാരം തന്നെ അവാർഡ് കമ്മറ്റിയിലെ ഒരംഗമായിരുന്നു
അവാർഡു നിർണയത്തിലെ സുധാര്യത യെ പറ്റി പറഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി ഒപ്പം അഭിമാനവും തോന്നി
മലയാളക്കരയിൽ ഡിബോറ ശ്രദ്ധിക്കപ്പെട്ടല്ലോ... മന്ത്രിമാർ പരിവരങ്ങളില്ലാതെ സമയത്ത് തന്നെ എത്തിയത് കൊണ്ട് അവാര്ഡ് ദാനം കൃത്യ സമയത്ത് തന്നെ തുടങ്ങനായത് തലസ്ഥാന നഗരിയുടെ മാത്രം പ്രത്യേകതയാകാം
ഭരണ മന്ദിരത്തിൽ നിന്നും ഒന്ന് കാലെടുത്തു വെച്ചാൽ മതി പ്രസ്സ് കള്ബ്ബായി.
സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ,ഫിഷെരീസ് മന്ത്രി ശ്രീ ബാബു , ,മുന് സ്‌പീക്കർ എം വിജയ കുമാർ,ശ്രീ സി ദിവകരാൻ എം എല് എ മുഖ്യ മന്ത്രി യുടെ പ്രസ്സ് സെക്രട്ടറി ശ്രീ പി ടി ചാക്കോ, പ്രൊ .ജി എൻ പണിക്കർ,ഡോ ആർ ഗോപാലകൃഷ്ണൻ നായർ , ശ്രീ വിതുര ബേബി, ഡോ എം എ കരീം, ശ്രീ എം രാമചന്ദ്രൻ തുടങ്ങി വിരവധി സാഹിത്യ സാംസ്‌കാരിക വ്യക്തിത്വങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു വേദി...ചെറുപ്പത്തിൽ എത്രയോ കേട്ടു മറന്ന ശബ്ദത്തിനുടമയായ ആകാശവാണിയിലെ ശ്രീ രാമചന്ദ്രനയിരുന്നു അവതരകാൻ
ആകാശവാണി കോഴിക്കോട് വാർത്തകൾ വായിക്കുന്നത് ശ്രീ എം രാമചന്ദ്രൻ
ഇപ്പോഴും ആ ശബ്ദത്തിന്റെ മാധുര്യം കാതിൽ വന്നലയ്ക്കുന്നു.... അകാലത്തിൽ പൊലിഞ്ഞു പോയ ഷെറിൻ എന്ന തന്റെ മകന്റെ പേരില് ഏര്പ്പെടുത്തിയ ഈ അവാർഡ് നിർണയത്തിൽ നൂറ് ശതമാനം ആത്മാർത്ഥത പുലർത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷ മുണ്ടെന്നു ജീവരാഗം മാനേജിംഗ് എഡിറ്റർ ശ്രീ ഇടവ ഷുക്കൂർ പറഞ്ഞത് സത്യത്തിൽ കണ്ണുകളെ ഈറനണിയിച്ചു
വൈകീട്ട് ജീവരാഗം കുടുംബാംഗങ്ങലോടൊപ്പം ഭക്ഷണവും കഴിച്ച് രാത്രി തന്നെ ആന ബസ്സിൽ ചമ്രവട്ടത്തെക്ക് ..രാവിലെ സ്വന്തം ഗ്രാമത്തിൽ ഉപ്പയുടെയും കുട്ടികളുടെയും ദുബായിക്കരനായി...രണ്ട് ദിവസം കൊണ്ട് വളരെ വേണ്ടപ്പെട്ട കുടുംബങ്ങളുടെയും കൂട്ടുകാരെയും സന്ദർശനം ..അര ദിവസം ഷമീരുമയി നിളയുടെ തീരങ്ങളിൽ..കഴിഞ്ഞു പോകുന്ന പ്രവാസ ജീവിതത്തെ കുറിച്ച്, അര ദിവസം ആരിഫ് ഐറിസ് മായി തുഞ്ചൻ പറന്പിൽ ...പഴയകാല കോളേജ് ദിനങ്ങളെ കുറിച്ച്... കാലം നമ്മിൽ വരുത്തിവയ്ക്കുന്ന മാറ്റങ്ങളെ കുറിച്ചോർത്ത്...
നാല് ദിവസം രണ്ട് മാസത്തെ അവധിക്കാലം പോലെ വളരെ പെട്ടെന്ന് കടന്നു പോയി...തിരിച്ചു കൊച്ചിയിൽ നിന്നും എയർ അറേബ്യയിൽ വീണ്ടും മണലാരണ്യ മെന്ന തന്റെ ജീവിതത്തിലേക്ക് ......