2013, നവംബർ 29, വെള്ളിയാഴ്‌ച

ഓടമരം

 ഓടമരം
കാറ്റേറ്റ് പിടയ്ക്കും ഹൃദയമേ
ഞാൻ കേൾക്കുന്നു മൗനമാം
നിൻ ദലമർമ്മരം
വിഗന്ധകം പൂത്തരാവുകളിൽ
ഞാൻ നിന്നിലൊരു മുരളീ നാദമായ്
നിൻ സ്പർശമെൻ
ആത്മ നിർവൃതിയായ് ...
നിൻ സുഷിര കാണ്ധങ്ങളിൽ
വന്നലയ്ക്കും നിസ്വനങ്ങളിൽ
കേൾക്കുന്നു ഞാനാധരിത്രിതൻ
കൊടിയ വിലാപങ്ങൾ
വരണ്ട കിനാക്കൾ തൻ
തപിക്കും അഗ്നികുണ്ധങ്ങൾ
ഒരിറ്റു സ്നേഹത്തിൻ അമൃതായ്
നിൻ ഉടലിലേക്കെൻ
ജല പ്രവാഹം
പാതിരാവിലെ മഴത്താളമായി
പതിയെ നീയെൻ അന്തരംഗത്തെ
തണുപ്പിക്കുക
സുഷിരങ്ങൾക്ക് മീതെയെൻ
വിരലുകൾ നൃത്തമാടുമ്പോൾ
നീയെനിക്കൊരു അവാച്യഗാനമാകുക
ജന്മാന്തര സുകൃതമാകുക
30 -11 -2013