2011, നവംബർ 24, വ്യാഴാഴ്‌ച
2011, നവംബർ 11, വെള്ളിയാഴ്‌ച
കൂട്ടത്തിലൊരാള്‍
സ്നേഹിച്ചവരുടെ കൂട്ടത്തില്‍
നിനക്കായിരുന്നു പ്രഥമസ്ഥാനം
വെറുക്കാന്‍ ശ്രമിച്ചവര്‍ക്കൊപ്പം
നീ തന്നെയാണെന്നെ
നൊമ്പരപ്പെടുതിയത്
തെറ്റ് പറ്റിയെന്നരിഞ്ഞപ്പോള്‍
നീയാണെന്നെ ഏറെ
കൊഞ്ഞനം കുത്തിയതും
പ്രണയിച്ചവര്‍ക്കൊപ്പം
നിന്റെ മൗനം തന്നെയാണ്
എന്നെയീ കോമാളിവേഷം കെട്ടിച്ചത്
കിടക്ക പങ്കുവെച്ചവരുടെ കൂട്ടത്തില്‍
നീയാണെന്നെ ആഴത്തില്‍ മുറിപ്പെടുത്തിയത്
യാത്ര ചോദിച്ചവരുടെ കൂട്ടത്തില്‍
നീയാണെന്നെ ഏറെ കരയിച്ചതും...
പിന്നെയും...
സ്മൃതിപദത്തിലെപ്പഴോ
നിന്നെ ചികഞ്ഞപ്പോള്‍....
നാം എത്ര അകലെയാണ്...
പുഴകള്‍ക്കും ആഴികള്‍ക്കുമപ്പുറം
മൊഴികള്‍ക്കും..മിഴികള്‍ക്കുമപ്പുറം
2011, ഒക്‌ടോബർ 22, ശനിയാഴ്‌ച
വനവാസം
പ്രവാസം
മറ്റൊരു വനവാസമാണ്
നാടും വീടും ഉപേക്ഷിച്ചുള്ള
കാനന യാത്ര
മരുപ്പച്ച തേടിയുള്ള
മരുഭൂയാത്ര
ഇടതൂര്‍ന്ന കാടിന് പകരം
ഊഷരമായ മണല്‍ പരപ്പ്
ജടയായ് വളര്‍ന്ന തപസ്സ്
ജഡമായ് തളര്‍ന്ന മനസ്സ്
വാല്മീകതിനകത്തു
സര്‍വ്വം മറന്നിരിക്കാന്‍
സന്യസിയകാനാവില്ലയെനിക്ക്
സ്നേഹിച്ച രാജ്യവും കിരീടവും ത്യജിക്കാന്‍
ശ്രീരാമാനാകാനുമാവില്ല
നമുക്ക് ചുറ്റും ധര്ഷ്ട്ര്യത്തിന്റെ
പുഷ്പക വിമാനങ്ങള്‍ പറക്കുന്നുണ്ട്
ഒരായിരം രാവണന്മാര്‍ വാള്‍ ചുഴറ്റഉണ്നുണ്ട്...
എന്നെയനുകമിക്കാന്‍ സീതയില്ല
ഒരു നിഴലായി
രാമ ലക്ഷ്മണന്മാരില്ല
പ്രവാസം ജയിച്ചടക്കാന്‍
വാനരപ്പടയില്ല....
അഗ്നി വിശുദ്ധി നേരിട്ട
പ്രണയിനിയെ ഓര്‍ത്തു സങ്കടപ്പെട്ടിട്ടും
വേണ്ടി വന്നു എവിടെയോ
ഒരു ശുദ്ധി കലശം
അത് മറ്റെവിടെയുമല്ല
മണല്‍ കാറ്റ് നിലച്ച
സ്വന്തം നെഞ്ജിനുള്ളില്‍...
കരിഞ്ഞു പോയ സ്വപ്നങ്ങളില്‍...
വേണ്ട....മടുത്തു ഇനിയും
ഈ...പ്രവാസമെന്ന ഒറ്റപ്പെടല്‍.....
മറ്റൊരു വനവാസമാണ്
നാടും വീടും ഉപേക്ഷിച്ചുള്ള
കാനന യാത്ര
മരുപ്പച്ച തേടിയുള്ള
മരുഭൂയാത്ര
ഇടതൂര്‍ന്ന കാടിന് പകരം
ഊഷരമായ മണല്‍ പരപ്പ്
ജടയായ് വളര്‍ന്ന തപസ്സ്
ജഡമായ് തളര്‍ന്ന മനസ്സ്
വാല്മീകതിനകത്തു
സര്‍വ്വം മറന്നിരിക്കാന്‍
സന്യസിയകാനാവില്ലയെനിക്ക്
സ്നേഹിച്ച രാജ്യവും കിരീടവും ത്യജിക്കാന്‍
ശ്രീരാമാനാകാനുമാവില്ല
നമുക്ക് ചുറ്റും ധര്ഷ്ട്ര്യത്തിന്റെ
പുഷ്പക വിമാനങ്ങള്‍ പറക്കുന്നുണ്ട്
ഒരായിരം രാവണന്മാര്‍ വാള്‍ ചുഴറ്റഉണ്നുണ്ട്...
എന്നെയനുകമിക്കാന്‍ സീതയില്ല
ഒരു നിഴലായി
രാമ ലക്ഷ്മണന്മാരില്ല
പ്രവാസം ജയിച്ചടക്കാന്‍
വാനരപ്പടയില്ല....
അഗ്നി വിശുദ്ധി നേരിട്ട
പ്രണയിനിയെ ഓര്‍ത്തു സങ്കടപ്പെട്ടിട്ടും
വേണ്ടി വന്നു എവിടെയോ
ഒരു ശുദ്ധി കലശം
അത് മറ്റെവിടെയുമല്ല
മണല്‍ കാറ്റ് നിലച്ച
സ്വന്തം നെഞ്ജിനുള്ളില്‍...
കരിഞ്ഞു പോയ സ്വപ്നങ്ങളില്‍...
വേണ്ട....മടുത്തു ഇനിയും
ഈ...പ്രവാസമെന്ന ഒറ്റപ്പെടല്‍.....
2011, ജൂൺ 2, വ്യാഴാഴ്‌ച
മഴ
ഇപ്പോള്‍ ഇവിടെ മഴ പെയ്യുന്നുണ്ടെന്നു അവള്‍ പറഞ്ഞു....
എനിക്ക് കേള്‍ക്കാന്‍ പാകത്തില്‍ അവള്‍ മൊബൈല്‍...മഴയിലേക്ക് നീട്ടി....
എനിക്ക് കേള്‍ക്കാം.... മഴയുടെ പ്രണയ സംഗീതം....
തവളകള്‍....കരയുന്ന ശബ്ദം....
മോന്‍ പറഞ്ഞു...മദ്രസ്സയിലേക്ക്...പോകുന്ന വഴിയിലെ കനാലില്‍
തവളകള്‍...ഒന്നിന് പുറത്ത് ഒന്നായി കളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച...
നൂല് പോലെ അവ മുട്ടയിട്ടിരിക്കുന്നു....
മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്...
ഞാന്‍ കണ്ട കാഴ്ച എന്റെ മകന് കൂടി കാത്ത് വെച്ച ദൈവത്തിനു സ്തുതി....
ഇല്ല...എന്റെ ഗ്രാമം ഇപ്പോഴും എനിക്കായി എന്തൊക്കെയോ ബാക്കി വെച്ചിട്ടുണ്ട്....ഇതാ ഞാന്‍ വരുന്നു.....ഇനി കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം.....
2011, മേയ് 14, ശനിയാഴ്‌ച
അബുദാബി എന്‍.പി.സി.സി കൈരളി പുരസ്കാരം 2011
അബുദാബി എന്‍.പി.സി.സി കൈരളി പുരസ്കാരം 2011
ചെറുകഥയ്ക്കുള്ള അബുദാബി എന്‍.പി.സി.സി കൈരളി പുരസ്കാരം 2011
സലീം അയ്യനത്തിന്റെ മൂസാട് എന്ന കഥയ്ക്ക് അര്‍ഹമായി....അബുദാബി സോഷ്യല്‍ സെന്റെറില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ഫാസിലില്‍ നിന്നും സലീം അയ്യനത്ത് സ്വീകരിക്കുന്നു. ഇത് രണ്ടാം തവണയാണ് ഈ കഥ പുരസ്കാരം നേടുന്നത്.
2011, മാർച്ച് 14, തിങ്കളാഴ്‌ച
ഗസലുകള്‍ പെയ്തിറങ്ങുന്ന കാലം......
മഷിപ്പേനകള്‍.....
എന്റെ് ആത്മാവിന്റെ
വേദനയോപ്പാന്‍
നിനക്കാവുമായിരുന്നെങ്കില്‍
നിന്റെ ശരീരം
ഒരു തൂവാലയായി
നല്കുൂമായിരുന്നു...
ഞെട്ടറ്റു വീണ
മഞ്ഞയിലകള്‍ പോലെ..
രണ്ടിതളുകള്‍ പറിഞ്ഞു പോയ
പൂ പോലെ...
ഒരു ചിന്തയിലും ഭ്രമിക്കാതെ
ഉഴറിയോടുന്ന ..മഷിപ്പേനകള്‍.....
ആര്ക്കോു വേണ്ടി
കോറിയിടപ്പെടുന്ന
കനമുള്ള അക്ഷരങ്ങള്‍....
പിച്ചിക്കീറി എറിഞ്ഞ
വെളുത്ത കടലാസിലെ...
കറുത്ത അക്ഷരങ്ങള്‍ പോലെ...
നമ്മള്‍ വേര്‍പിരിയുന്നു...
2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച
ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്കാരം 2011
ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്കാരം 2011
ചെറുകഥയ്ക്കുള്ള ദുബായ് കൈരളി പുരസ്കാരം 2011 സലീം അയ്യനത്തിന്റെ " മൂസാട് " എന്ന കഥ അവാര്‍ഡിന് അര്‍ഹമായി.
ദുബായ് ഷെയ്ഖ് റാഷിദ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളത്തിന്റെ പ്രിയ അമ്മ ശ്രീമതി സുഗതകുമാരി ശ്രീ സലീം അയ്യനത്തിനു പുരസ്ക്കാരം നല്‍കുന്നു...K . M അബ്ബാസ് , കുഴൂര്‍ വില്‍സണ്‍ ,ഇസ്മയില്‍ മേലടി എന്നിവര്‍ സമീപം
2011, ഫെബ്രുവരി 9, ബുധനാഴ്ച
2011, ജനുവരി 3, തിങ്കളാഴ്‌ച
ആള്‍ദൈവം
ആത്മീയത
പൂത്തുലഞ്ഞപ്പോള്‍
അവള്‍ ഭജനയിരുന്നു...
ചൊല്ലുന്ന മന്ത്രങ്ങള്‍ക്കും
കേള്‍ക്കുന്ന തന്ത്രങ്ങള്‍ക്കും
മീതെയിരുന്നു
പൈശാചികമായി ആരോ ചിരിച്ചു
സമാധാനത്തിന്റെ
കൊടിക്കൂറയില്‍
പിശാചിന്റെ കൈപ്പത്തി
കുന്തിരിക്കവും കാട്ടുപൂക്കളും
പുകച്ചുനോക്കി
ഭക്തജനങ്ങള്‍ നിരന്നു
ആത്മാവിന്റെ ചപലതയില്‍
ആത്മീയത പോലും
വിറ്റ് കാശാക്കുന്നവര്‍ക്കിടയില്‍
ദൈവത്തെയും വില്‍ക്കാന്‍
പുതിയൊരു മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കി...
അതിലെ കയ്യൊപ്പിനും
ദംഷ്ട്രങ്ങള്‍ ഉണ്ടായിരുന്നു.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)