2014, ഫെബ്രുവരി 15, ശനിയാഴ്‌ച

കഥ മഞ്ഞുപെയ്യുമ്പോൾ (എസ് പ്രേംലാൽ )

കഥ മഞ്ഞുപെയ്യുമ്പോൾ

മനസ്സിന്റെ ജീവ ജലമാണ് കഥകൾ.ശുദ്ധവായു പോലെ ശുദ്ധജലം പോലെ കഥകളുടെ ഉറവയും വറ്റുന്നില്ല. കാലത്തിന്റെ മാനദണ്ഡം വെച്ച് പ്രചീനമെന്നും അധുനികമെന്നും അത്യന്താദുനികമെന്നും തരം തിരിക്കാമെങ്കിലും വെള്ളത്തിന്റെ രുചി പോലെ കഥകളുടെ രുചിയും കൊതിപ്പിച്ചുകൊണ്ടിരിക്കും. കഥയില്ലാത്ത ജീവിതം പതിരില്ലാത്ത കതിരുപോലെയാണ് കഥയുടെ ജീവിതങ്ങളാണെങ്കിലോ കഥയുടെ മേച്ചിൻ പുറങ്ങൾ തൊട്ട്തലോടും. അത്തരം കഥകളുടെ സവാരിയായി കഥ പറച്ചിൽ മാറിയാലോ. ഡിസംബറിനു ഇന്ന് കലണ്ടർ മറിയുമ്പോൾ മഞ്ഞു പെയ്യുന്ന രാവുകൾക്കൊപ്പം യുവകഥകളുടെ നീരുറവ മനസ്സിൽ പൊട്ടിയൊഴുകം

കേരള കൗമുദി ആഴ്ചപ്പതിപ്പ്‌ സംസ്ഥാന തലത്തിൽ യുവ കഥാകൃത്തുക്കൾ ക്കായി നടത്തിയ കഥാമത്സരം അങ്ങനെ ജല കണങ്ങളുടെ പരിമളം പരത്തുന്നതായി. മത്സരത്തിലേക്ക് ആയിരത്തോളം കഥകളാണ് എത്തിയത് .കഥകളുടെ കൂമ്പാരത്തിലേക്ക് കണ്ണ് നട്ടപ്പോൾ എഴുത്തിന്റെ വെടിക്കെട്ട്‌ .കഥയുടെ വർണ്ണ ചെപ്പ് തുറന്നപ്പോൾ പൊട്ടി വിടർന്നത് മായിച്ച് കളയാനാവാത്ത ജീവിത മുഖങ്ങൾ. കാലം മാറുകയാണ് . ആ മാറ്റത്തിനൊത്ത്  എഴുത്തും മാറുന്നു .മാറിയ എഴുത്തിന്റെ സുഖം കണ്ടറിഞ്ഞ നിമിഷങ്ങളായി കഥാമത്സരം മാറുകയായിരുന്നു. മലയാള കഥയ്ക്ക്‌ കഥ പറയുന്ന ഒരു രീതിയുണ്ട് .ആ പാതയിൽ നിന്ന് മാറി ന്യൂ ജനറേഷൻ സിനിമ പോലെ പുതിയ കഥയുടെ രീതിയും മാറുകയാണ് .
പ്രമേയത്തിന്റെ കാലിക പ്രസക്തി അതാണ് സലീം അയ്യനതിന്റെ എച്ച് ടു ഒ എന്ന കഥയെ വ്യത്യസ്തമാക്കുന്നത് .വിധി കർത്താക്കൾക്ക്  ഇതിൽ ഏക അഭിപ്രായമായിരുന്നു .പ്രശസ്ത കഥാ കൃത്തുക്കളായ ഡോ.ജോർജ് ഓണക്കൂർ ,ചന്ദ്രമതി,സതീഷ്‌ ബാബു പയ്യന്നൂർ എന്നിവർ ഒന്നാം സ്ഥാനത്തേക്ക് ഇ എച്ച് റ്റു ഒ വിനെ തിരഞ്ഞെടുത്തപ്പോൾ കഥയുടെ പുതിയൊരു മുഴക്കം ഇളം തെന്നലോടെ നിറയുകയായിരുന്നു.പുതിയ കാലത്തിന്റെ പുതിയ മുഖമായിരുന്നു രണ്ടാം സ്ഥാനം നേടിയ ജനറ്റിക് ഹോരോസ്കോപ് .മനസ്സ് ഒരിടത്തും ശരീരം മറ്റൊരിടത്തുമായിരുന്നാൽ എന്തായിരിക്കും അതാണ് മൂന്നാം സമ്മാനത്തിന് അർഹമായ ഗോളിയിലൂടെ എറണാംകുളം ചേറായി കുന്നപ്പിള്ളി  വീട്ടിൽ മനോരാജ് കെ .ആർ പറയുന്നത്
മത്സരത്തിനെത്തിയ കഥകളെല്ലാം ഇങ്ങനെ വ്യത്യസ്തത നിറഞ്ഞ പുതുമയേറിയതുമായ പ്രമേയങ്ങളാണ്‌ പറഞ്ഞത് ആ പുതുമ തന്നെയാണ് എഴുത്തിന്റെ കരുത്തും ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ കഥകൾ തമ്മിൽ നേരിയ മാർക്കിന്റെ വ്യത്യാസമേയുള്ളൂ വെന്നും പ്രമേയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഒന്നാം സ്ഥാനം നിശ്ചയിച്ചതെന്നും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.പുതിയ പരീക്ഷണങ്ങളാണ് കഥാകൃത്തുക്കൾ നടത്തുന്നതെങ്കിലും ആഴത്തിലുള്ള കൂടുതൽ ചിന്തയും ഭാവനയും അനിവാര്യമാണെന്ന്  ജഡ്ജസ് ചൂണ്ടിക്കാട്ടി. പൊതുവെ മത്സരം വാർത്തകളുടെ ചൂരിൽ ഒതുങ്ങുമ്പോൾ നൂറ്റാണ്ട് പിന്നിട്ട കേരളകൗമുദി അതിനപ്പുറം പുതിയ സാഹിത്യ നാമ്പുകളെ കണ്ടെത്താൻ നടത്തിയ കഥാമത്സരം അങ്ങേയറ്റം ശ്ളാഘനീയമാണെന്ന്  ജോർജ് ഓണക്കൂർ പറഞ്ഞു
ആധുനിക സാങ്കേതിക വിദ്യ കഥകളിൽ നിറയുന്നു വെന്നും ഇതിനപ്പുറത്ത്  മനസ്സിന്റെ കഥകളാണ് കാലത്തെ അതിജീവിക്കുന്നതെന്നും ചന്ദ്രമതി ചൂണ്ടിക്കാട്ടി
ജീവിതയാധാർത്യങ്ങലും മൂല്യങ്ങളും പ്രകൃതിയുമാണ് യുവമനസ്സുകളെ തൊട്ടുണർത്തിയതെന്ന്  സതീഷ്‌ ബാബു വിലയിരുത്തി.
മൂന്ന് ഘട്ടത്തിലായാണ് കഥകളെ വിലയിരുത്തിയത് .ആയിരത്തിലധികം കഥകളിൽ നിന്നും മാഗസിൻ ടീം പരിശോധന നടത്തിയാണ് ആദ്യ സെലെക്ഷൻ നടത്തിയത് .
കേരള കൗമുദി ദി ഡപ്പ്യുട്ടി എഡിറ്റർ ആർ ഗോപീ കൃഷ്ണൻ , തിരുവനന്ത പുരം ബ്യുറോ ചീഫ് വി എസ് രാജേഷ്‌ കേരള കൗമുദി ഫ്ളാഷ് ജനറൽ എഡിറ്റർ ശങ്കർ ഹിമഗിരി എന്നിവർ സൂക്ഷ്മ പരിശോധന നടത്തി കണ്ടെത്തിയ കഥകളിൽ നിന്നാണ് മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റി വിജയികളെ കണ്ടെത്തിയത് സംഖ്യാ രത്ന ( സംഖ്യാ ജ്യോതിഷാലയം കൊല്ലം) വുമായി സഹകരിച്ചാണ് മത്സരം നടത്തിയത്
പ്രതിഭയുടെയും കഠിനാധ്വനത്തിന്റെയും  ഇരുമുടിക്കെട്ടുമായി മുമ്പ് പതിനെട്ടാം പടി കയറിയവരിൽ മത്സരത്തിലൂടെ വന്നവരുണ്ട് ,അല്ലാത്തവരുമുണ്ട് .ഇവിടെ ആയിരത്തോളം യുവാക്കൾ പ്രതിഭയുടെ ഇരുമുടിക്കെട്ടുമായി പടി കയറി വരികയാണ്‌ .പുതിയ എഴുത്തിന്റെ മലകൾ കാണാനും കയറാനും.