ചില പുസ്തകങ്ങള്‍ വായിക്കപ്പെടണം എന്ന തോന്നലുണ്ടാകുന്നതിന് പിറകില്‍ പുരസ്‌കാരത്തിന് ഒരു വലിയ പങ്കുണ്ട്. അതുകൊണ്ടാണല്ലോ സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരില്‍ ഒരാളായ കെ.വി മണികണ്ഠനെ അടുത്തറിയുന്നതും ദുബായ് ഡി സി ബുക്‌സില്‍ നിന്ന് പുസ്തകം കൈവശമാക്കുന്നതും.
മൂന്നാമിടങ്ങള്‍ എന്ന നോവലിന് അങ്ങനെയൊരു പ്രസക്തിയുണ്ട്, ഡി.സി കിഴക്കേമുറി ജന്മശതാബ്ദിയോടനു ബന്ധിച്ച് നടത്തിയ നോവല്‍മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃതി എന്നത് തന്നെയായിരുന്നു തെരെഞ്ഞടുപ്പിന്റെ മാനദണ്ഡം.
ജീവിക്കാനൊരിടം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. വിശപ്പ് എന്ന മഹാദുരന്തത്തെ മറികടക്കാനുള്ള ഉപാധിയായിട്ടാണ് ഇട
ങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര തുടരുന്നത്. രണ്ട് ആനന്ദങ്ങള്‍ക്കിടയില്‍ ത്രസിക്കപ്പെട്ട ജീവന്റെ ആദ്യകണികകള്‍ രൂപപ്പെടുന്ന ഒന്നാമിടമെന്ന ഗര്‍ഭപാത്രത്തില്‍ വെച്ച് ജീവന്റെ ആദ്യതുടിപ്പുകള്‍ ലോകത്തിന്റെ ചലനങ്ങള്‍ പലതും തിരിച്ചറിയുന്നു . രണ്ടാമിടം അവന്‍ ജീവിക്കുന്ന വീടെന്ന യാഥാര്‍ത്ഥ്യവും ചുറ്റുപാടുമാണ്. വിശപ്പ് കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്റെ ഏറ്റവും വലിയ ദയനീയത സ്‌നേഹ നിരാസങ്ങള്‍ തന്നെ. വിശപ്പിനും, സ്‌നേഹത്തിനുമപ്പുറമേ കാമമെന്ന അവന്റെ മുറ്റുവികാരങ്ങള്‍ക്ക് പ്രാധാന്യമുള്ളൂവെന്ന് രണ്ടാമിടങ്ങളില്‍ ബോധ്യമാകുന്നു . മൂന്നാമിടങ്ങള്‍ വിശപ്പുമാറ്റുവാന്‍ അലഞ്ഞുതിരയുന്നവരുടേതല്ല, മറിച്ച് മനുഷ്യവികാരങ്ങളുടെ പൂര്‍ത്തീകരണം തേടിയലയുന്നവരുടെ കഥയാണ്. സ്‌നേഹത്തിന്റെ ഏറ്റവും നല്ല ഭാവങ്ങള്‍ തേടിയുള്ള തിരിച്ചറിവുകളുടെ തിരിച്ചുപോക്കാണ് മൂന്നാമിടങ് ങളില്‍ പ്രതിപാദിക്കുന്നത്. മൂന്നാമിടം തേടിയുള്ള മനുഷ്യന്റെ അലച്ചിലാണ് ഓരോ മനുഷ്യജീവിതവുമെന്ന് നോവല്‍ പ്രഘോഷിക്കുന്നു. സഹോദരന്റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവരുന്ന ഇന്ദിരാദേവി എന്ന പ്രശസ്ത കവയത്രിയുടെ ജീവിതാനുഭവങ്ങള്‍ നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന സഹപ്രവര്‍ത്തകയായ ഡാലിയയുടെ എഴുത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഡാലിയ, ഇന്ദിര, അഹല്യ എന്നീ മൂന്ന് സ്ത്രീകള്‍ നരേന്ദ്രന്‍ എന്ന ചിത്രകാരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലൂടെ ചിത്രകലയും കവിതയും ഒരു മാലയില്‍ കൊരുത്ത മുത്തുമണികള്‍ പോലെ കാഴ്ചവട്ടത്തെ ആസ്വാദ്യമാക്കുന്നു. പ്രമേയം കൊണ്ട് ശ്രദ്ധേയമല്ലെങ്കിലും ആഖ്യാനത്തിലെ പുതുമവായനക്കാരിലുണ്ടാക്കു
ന്നത് സമ്മിശ്രവികാരങ്ങളാണ്. നോവലിന്റെ പുതുമാനം കാത്തുസൂക്ഷിക്കാന്‍ എഴുത്തുകാരന്‍ കാണിച്ചിരിക്കുന്ന ശ്രമം ശ്രദ്ധേയം തന്നെ.
ഒരൊറ്റവായനയില്‍ ആസ്വദിക്കാവുന്നതല്ല മൂന്നാമിടം. ഓരോ അധ്യായത്തിനൊടുവിലും എഴുത്തുകാരിയുടെ പിന്‍കുറിപ്പ് കഥാപാത്രങ്ങളെ കുറിച്ചുള്ള
ചില അഭിപ്രായപ്രകടനങ്ങള്‍ കഥാപാത്രങ്ങളെ വായനക്കാരന് മനസ്സിലാക്കികൊടുക്കണം എന്നുള്ള ബോധപൂര്‍വ്വമായ ചില സൂചനകളാണ്,
പിന്‍കുറിപ്പിലൂടെ നോവല്‍ രചന സങ്കേതങ്ങളില്‍ ഒരു പുതുപരീക്ഷണം നടത്തിയിരിക്കുകയാണിവിടെ. ആ പുതുമയെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നത് കാണേണ്ടിയിരിക്കുന്നു.
സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ പരിണാമശാസ്ത്രം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു മൂന്നാമിടങ്ങള്‍. ഋതുമതിക്കാലം തുടങ്ങി അവളൊരു പെണ്ണായി പൂത്തുലയുന്നതും അമ്മയാവുക എന്ന പെണ്‍ജന്മത്തിന്റെ അഭിലാഷ പൂര്‍ത്തീകരണവും ഇന്ദിരാ ദേവിയെന്ന കവയത്രിയിലൂടെ സാധ്യമാകുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍, കേള്‍വി എല്ലാം തന്നെ മനോഹരമായി ആസ്വദിപ്പിക്കുന്നു. ഒരു പക്ഷേ ഇന്ദിരാദേവിയെന്ന കവയത്രിയേക്കാള്‍ മനസ്സിനെ സ്വാധീനിച്ചത് അഹല്യ എന്ന കഥാപാത്രമാണ്. അഗ്നിപര്‍വ്വതങ്ങള്‍ ഉള്ളിലൊളിപ്പിച്ച ഒരു ഭൂമിയാണ് അഹല്ല്യ. സ്ത്രീ
അങ്ങനെയായിരിക്കണം. പുരഷമേധാവിത്വത്തിനെതിരെ പൊട്ടിത്തേറിക്കുകയും, പുരുഷന് റെ സ്‌നേഹത്തിന് മുമ്പില്‍ മാത്രം തലകുനിക്കുയും ചെയ്യുന്നവള്‍. അഹല്യയെന്ന
തന്റേടിയായ സ്ത്രീകഥാപാത്രത്തിന്റെ വികാരങ്ങളും വിചാരങ്ങളും ഈ നോവലിന്റെ ആകര്‍ഷണീതയാണ്. മടിയനായ ചിത്രകാരന് ഊര്‍ജ്ജം പകര്‍ന്നത് അഹല്യമാത്രമായിരുന്നു. പാത്രസൃഷ്ടിയില്‍ കാണിച്ചിരിക്കുന്ന സ്വാഭാവികതയും
സൂക്ഷ്മതയും ഒരു ഇരുത്തം വന്ന എഴുത്തുകാരന്റെ അതുല്യമായ സര്‍ഗ്ഗവൈഭവത്തിന് ഉദാഹരണമാണ്.
നരേന്ദ്രനെന്ന ചിത്രകാരന്റെ മനസ്സില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനോടൊപ്പം സൃഷ്ടിയുടെ പൂര്ത്തീകരണത്തിലെത്തിക്കുന്നു വെങ്കില്‍ സ്ത്രീയെന്ന അസ്തിത്വത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സ്വയം പര്യാപ്തമല്ലെന്ന് തോന്നിയപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമായി തേടിയത് സ്വന്തം സഹോദരിയെ തന്നെ. മൂന്നാമതൊരിടത്ത് ജനിക്കുന്ന കുഞ്ഞ് എന്ന സങ്കല്‍പം ഈ നേവലിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
വളര്‍ത്തച്ഛനും ഗുരുവുമായ ബാബാ ആലം ഗുര്‍ഷിദിന്റെ വളര്‍ത്തുപുത്രനായി അറിയപ്പെടുമ്പോഴും സാറയുമായുള്ള ശരീരികബന്ധം മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍
വായനക്കാരനാവുന്നു. രതിനൃത്തമെന്ന ഒറ്റ ചിത്രത്തിലൂടെ കല്‍ക്കത്തയിലെ അറിയപ്പെടുന്ന യുവ ചിത്രകാരനായി നരേന്ദ്രന്‍ മാറി. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കുട്ടിയുടെ ജന്മം പോലെയാണ് ഈ നോവലെങ്കിലും അപൂര്‍ണ്ണതയുടെ ഉള്‍ത്രസിപ്പിക്കല്‍…വായനക്ക് ശേഷം ഉള്ളുലയ്ക്കാനാകാത്ത പോലെ എന്തൊക്കെയോ ബാക്കിവെച്ചിരിക്കുന്നു. സുദീര്‍ഘമായ ഒരനുഭവമായി വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ല.
കരന്റും കാല്‍, വീക്കാന്‍ സമയമായി, തലകുത്തിച്ചാട്ടം, പൊട്ടക്കുണാപ്പന്‍, മണുക്കൂസ്, ഇണ്ണാമന്‍, തൊള്ളപൊളിയന്‍, മന്തക്കന്‍ ചെക്കന്‍ നാടന്‍പദങ്ങളുടെ സര്‍ഗ്ഗവസന്തം വിരിയിക്കുകയാണിവിടെ, ചിലയിടങ്ങളില്‍ അനുഭവേദ്യമാകുന്ന ഗ്രാമ്യഭാഷ വായനയെ താളാത്മകവും. ചില അധ്യായങ്ങള്‍ മുത്തശ്ശിക്കഥ പറയുന്നത് പോലെ ലളിതവും സുതാര്യവുമാക്കി വായനയെ വിഘ്‌നമില്ലാതെ കൊണ്ടുപോകുന്നു. സ്‌നേഹം മനസ്സില്‍ കാത്തുസൂക്ഷിക്കുകയും, അതൊരിക്കലും പ്രകടമാക്കുകയും ചെയ്യാത്ത ഒരച്ഛന്റെ മകനായിരുന്നു നരേന്ദ്രന്‍. സ്വന്തം അച്ഛന്റെ അവഹേളനവും ഹോസ്റ്റലിലെ ഒറ്റപ്പെടലും പ്രതിഷേധവും, സ്വന്തം അച്ഛമ്മയുടെ ദേഹവിയോഗവും കൂടുതല്‍ ഒറ്റപ്പെട്ടവനാക്കി. നരേന്ദ്രനില്‍ ഒരു ചിത്രകാരന്‍ രൂപപ്പെടുകയായിരുന്നു, എങ്കിലും ഹോസ്റ്റലിലെ ചുറ്റുപാടുകളുടെ, കത്രീനച്ചേടത്തിയുടെ സ്‌നേഹവും കരുണയും മത്രമായിരുന്നു ഏക ഒരാശ്വാസം
മനുഷ്യന്റെ ലൈംഗിക ചോദനകളെ തേനീച്ചകളുടെ ഹുങ്കാരത്തോടും ചീറ്റപ്പുലി
യോടും ഉപമിക്കുമ്പോള്‍ പറയാതെ പറയലിന്റെ രസം അനുഭവിക്കുവാനാകുന്നുണ്ട്.
എങ്കിലും ഒറ്റവായനയില്‍ ഈ നോവലിന്റെ തുടര്‍ച്ചയെ മനസ്സിലാക്കിയെടുക്കുക
പ്രയാസം തന്നെ.
സമൂഹത്തെ ഏതുതരത്തിലാണ് ഈ നോവല്‍ സ്വാധീനിക്കുന്നതെന്നറിയില്ല, ഒരു
കലാസൃഷ്ടി സമൂഹത്തെ സ്വാധീനിക്കണമെന്നുണ്ടോ..? അടയാളപ്പെടുത്തുന്ന കാലത്തെ രാഷ്ട്രീയത്തെ ഏത് രീതിയിലാണ് നോവല്‍ സ്വാധീനിക്കുന്നത്.? വ്യക്തികളി ലേക്കും, സ്വത്വത്തിലേക്കും മാത്രം ഈ നോവല്‍ ഒതുങ്ങിപ്പോകുമ്പോള്‍ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത എവിടെയോ നഷ്ടമാകുന്നില്ലേ എന്നൊരു തോന്നല്‍ വായനക്കൊടുവില്‍ ഉണ്ടാകാം. നരേന്ദ്രനെന്ന ചിത്രകാരന്റെ പ്രവാസ ജീവിതവും ആള്‍ദൈവ
ങ്ങള്‍ക്കെതിരെയുള്ള ചില ഉറച്ച വലിയശബ്ദങ്ങള്‍ ഒരു പക്ഷേ എഴുത്തുകാരന്റെ തന്നെ ആശയങ്ങളെ പ്രതിഫലിപ്പിക്കാന്‍ വേണ്ടി എഴുതിച്ചേര്‍ത്ത പോലെ അനുഭവപ്പെട്ടുവെങ്കിലും നോവലിന്റെ ഒഴുക്കിനെ താളംതെറ്റിക്കുന്നില്ല.
വാക്യഘടനയില്‍ സ്വീകരിച്ചിരിക്കുന്ന മിതത്വം ശ്രദ്ധേയമായി തോന്നി. കൊച്ചു
വാചകങ്ങള്‍ വായനാരസമുകുളങ്ങളെ ഉദ്വീപിപ്പിക്കുന്നു. ചടുലവും ഹൃദയാ
വര്‍ജ്ജകവുമായ ശൈലിയില്‍ വളച്ചുകെട്ടൊന്നുമില്ലാതെയുള്ള ആകൃത്രിമമായ
ആഖ്യാനം തന്നെയാണ്. ഈ നോവലിന്റെ സവിശേഷതയെന്ന ജഡ്ജിംഗ് പാനലിന്റെ അഭിപ്രായത്തെ അടിവരയിടുന്നു.
വരും കാലങ്ങളില്‍ ഇനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കാം. അതിനായി മലയാ
ളികള്‍ക്ക് കാത്തിരിക്കാം