2013, ഡിസംബർ 22, ഞായറാഴ്‌ച

ദിക്കറിയാതെ...

ദിക്കറിയാതെ 


പരാജിതന്റെ മൗനവഴിയിൽ
വീണ്ടും മഴ കനയ്ക്കുന്നു...
പകലിനോട് തോൽവി സമ്മതിച്ച്
വെയിൽ പടിഞ്ഞാറ് ചായുന്നു...
പുഴയ്ക്കപ്പുറത്തെ ഞാവൽമരത്തിൽ
നിഴൽ പക്ഷികൾ ചേക്കേറുന്നു
പുഴയിറമ്പിലെ ഇലഞ്ഞി മരത്തിൽ
നിലാപ്പൂക്കൾ വിരിയുന്നു...
പഥികന്റെ നീറുന്ന മനസ്സിൽ
മണൽക്കാറ്റ്  കനലെരിയുന്നു
ദിക്കറിയാത്തവന്റെ പെരുവഴിയിൽ
പ്രണയം അപഥസഞ്ചാരം നടത്തുന്നു
പൂക്കളെ ചുംബിച്ച്
കാറ്റിനോട് സ്വകാര്യം പറഞ്ഞ്
കട്ടാറിൽ മുങ്ങിക്കുളിച്ച്
പരിചിതമാല്ലാത്ത സത്രങ്ങളിൽ
തല ചായ്ച്ച്...പുതപ്പ് നെയ്ത്
ദിക്കറിയാത്ത നശ്വരയാത്ര
ചിലത് നേടിക്കൊണ്ടേയിരുന്നു
മറ്റു ചിലത് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു
നഷ്ടവും നേട്ടവും സമ്മിശ്രമായ ജീവിതം
വേർപ്പെടുന്നതിന്റെ
അവസാന നിമിഷം വരെ
നിന്നിലലിഞ്ഞ് നിന്നെയറിഞ്ഞു
നിശബ്ദനായ് മഴതോരുന്നതും കാത്ത്.... 

23.12 .2013