2016, ഏപ്രിൽ 2, ശനിയാഴ്‌ച

പതിനാല് കഥകളുടെ അക്ഷരക്കൂട്- ഹരീഷ് വൈഷ്ണവ്




ഡിബോറ"...
സലിം അയ്യനത്ത് ( Saleem Ayyanath ) എഴുതിയ പതിനാല് കഥകൾ ഉള്ള ഒരു അക്ഷരക്കൂട് ...
ജനിച്ചതിൽ പിന്നെ ഇന്നേവരെ ഭൂമിയെ തൊടാൻ കഴിഞ്ഞിടാതെ, ഭൂമിയെ കുറിച്ച് സ്വപ്നം കാണാൻ അനുവാദമില്ലാതെ, എന്നാൽ ഭൂമിയെ തൊട്ടുതലോടാൻ ആഗ്രഹിക്കുന്ന ഡിബോറ...........
കൈവിരലുകൾ കൊണ്ട് കളിമണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കൊശവന്മാരുടെ ലോകം.. വിയർപ്പുകണങ്ങൾ നിറഞ്ഞ വടിവൊത്ത മേയ്യഴകുമായി വീടുകൾ തോറും തലച്ചുമടായി പാത്രം വിൽക്കാൻ എത്തുന്ന കൊശവത്തിക്കുന്നിലെ വനജയുടെ ജീവിതം...
മൂസാട്......പുസ്തകം വായിച്ചു കഴിഞ്ഞും ഹൃദയത്തിൽ നില്ക്കുന്നു ബുഷ്‌റയും അമീറും ജീവിതവും. തികച്ചും വേറിട്ടൊരു ആടുജീവിതം. ഇത് വായിച്ചു തന്നെ അറിയണം ...
സോദോം ഗോമോറയിൽ അവസാനത്തെ സൂര്യാസ്തമയം പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ സാക്ഷിയായി സാഗരം.....ഗന്ധക ഭൂമി അലീനയോട് പറഞ്ഞത് .....
റോള സ്ക്വയറിലെ ആല്മരങ്ങളിൽ വീശിയടിച്ചിരുന്ന കാറ്റിൽ സിനിമ സ്വപ്‌നങ്ങൾ അസ്തമിച്ചു മരണത്തെ പുല്കിയ പ്രേംജിയുടെ നിശ്വാസം ഉണ്ടായിരുന്നു......
സുലൈമാനിക്കയും പിന്നെ ഉറുമ്പുകളും ഇന്നിന്റെ സാമൂഹിക അധപ്പതനത്തെ വളരെ വ്യക്തമായി വരച്ചിടുന്നു.
കുടുംബ ആഘോഷങ്ങൾ.. ഇവന്റ് മാനേജ്മെന്റ് കൂട്ടങ്ങൾ... ഉള്ളിൽ ഒരു നീറ്റൽ നിഴൽക്കൂത്തിലൂടെ.....
കുടുംബക്കാരെയും സുഹൃത്തുക്കളെയും വെറുപ്പിക്കുന്ന നേരവും കാലവും നോക്കാതെ ഫ്രീ കാൾ ഉപദ്രവങ്ങളും തുടർന്നുള്ള പ്രതികരണങ്ങളും...
സഹായിക്കാൻ നോക്കി ഒടുവിൽ പണി കിട്ടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ ഒരു N70 സീരീസ് മോഷണ കഥ.....
വാകമരങ്ങൾ പൂത്ത ഇടവഴിയിലെ വിജയനും മുല്ലപ്പെരിയാറിൽ ആഴങ്ങളിൽ അലിഞ്ഞ വെള്ളച്ചാമിയും വായനയുടെ അവസാനം നല്കുന്ന മുറിവുകൾ...
തികച്ചും വേറിട്ട ഒരു വായനാനുഭവം ആയിരുന്നു സലിം അയ്യനത്ത് എഴുതിയ ഡിബോറ. ബുദ്ധിജീവി സാഹിത്യത്തിൻറെ പ്രകടനം തീര ഇല്ലാതെ , വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാകുന്ന സാഹിത്യം ഉപയോഗിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ലളിതവും കടുപ്പവും ഉള്ള പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും മികച്ച ആസ്വാദനം പകർന്നു നല്കുന്നു ഈ രചന.....
മനോഹരമായ ഒരു വായന സമ്മാനിച്ച ശ്രീ സലിം അയ്യനത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ... ഡിബോറ സഞ്ചരിക്കട്ടെ കൂടുതൽ ഉയരങ്ങളിലേക്ക് ......