2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

കഥ കാലം പോലെ ...ഡിബോറ (അവതാരിക) ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ


കഥ കാലം പോലെ ...ഡിബോറ (അവതാരിക) ശ്രീ  ആലങ്കോട് ലീലാകൃഷ്ണൻ 
ശ്രീ സലീം അയ്യനത്തിന്റെ ഡിബോറ എന്ന സമാഹാരത്തിലെ കഥകൾ എല്ലാ അർത്ഥത്തിലും എന്നെ അത്ഭുതപ്പെടുത്തി ഈ കഥാകൃത്ത്‌ പ്രവാസി എഴുത്തുകാരുടെ സംവരണ മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കപ്പെടെണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയിൽ എഴുതുന്ന ഏതു കഥാകാരനുമോപ്പം കസേര വലിചിട്ടിരിക്കുവാൻ പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകൾ പ്രകടിപ്പിക്കുന്നു ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണം
അക്ഷരാർഥത്തിൽ ഇത് വരും കാലത്തിന്റെ കഥയാണ് അസാധാരണമായ ക്രാന്തധ്ര്ഷിത്വതോടെ വരും കാലം എഴുതുമ്പോൾ തന്നെ അൽഭുധകരമയ സ്വാഭാവികതയോടെ കഥയെ സമകാലികമാക്കാനും അയ്യനത്തിന് കഴിയുന്നു. ജനിച്ചതിൽ പിന്നെ ഇതുവരെ ഭൂമിയെ സ്പർശി ചിട്ടില്ലാത്ത മനുഷ്യ പെണ്‍കിടാവാണ് ഇതിലെ ഡിബോറ എന്ന കഥാപാത്രം,  ചന്ദ്രയാൻ യാത്രക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലെ അംഗം. ലോകത്തിലെ പ്രമുഖ വ്യവസായികളിലോരാളായ  നിമിഷങ്ങള്ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകൾ. എന്നിട്ടും അവൾക്ക് ജൈവമായ പ്രണയ മുണ്ടായി. പപ്പയുടെ വിശ്വസ്തനായ പൈലറ്റായ റസലിനോട്
റസൽ ഡിബോറയോടു ഒര്മാപ്പെടുത്തുന്നുണ്ട്
അമ്പതാം നിലയിൽ നിന്നും താഴേക്ക്‌ സഞ്ചരിക്കുവാൻ നിയമം അനുവധിക്കില്ലെന്ന കാര്യം ഡിബോറ നീ മറന്നുവോ…?
തണുത്ത മാർബിൾ തറയിലും മൃതുലമായ കാര്പ്പെറ്റിലും ഓടിക്കളിച്ചിരുന്ന ബാല്യം കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കൊണ്ഗ്രീട്ടു പാലങ്ങളിലൂടെ മാത്രമുള്ള സഞ്ചാരങ്ങൾ അവൾക്ക് വേണ്ടി പപ്പാ വാങ്ങിക്കൂട്ടിയ ശൂന്യ കാശത്തിലെ ഇലക്ട്രോണിക് ഫ്ലാറ്റുകൾ എന്നിട്ടും എത്രമാത്രം ദുഖിതയായിരുന്നു ഡിബോറയെന്ന പെണ്‍കുട്ടി എന്നാണ് സലീം അയ്യനത്തിന്റെ കഥ പറയുന്നത് .
ഈ ദുഖം തന്നെയാണ് കഥയുടെ സത്യം. പരിപൂർണമായും ഭൂമി വിട്ടുള്ള ഈ ജീവിതം നമ്മുടെ നേരനുഭവമല്ല. എന്നാൽ നേരനുഭവത്തെക്കാൾ ഏറെ യാഥാര്ത്യമായി നാമോരോരുത്തരും ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്നു.
വിർച്വൽ റിയാലിറ്റിയും ഹൈപ്പര് റിയാലിറ്റിയു മൊക്കെ ചേർന്ന്  യാഥാര്ത്യത്തെ അനുഭവ ബോധ്യങ്ങല്ക്ക് അധീതമാക്കിയിരിക്കുന്ന കാലത്തിന്റെ എഴുത്താണ് ഡിബോറ . ഇതു ഒരേ സമയം വരും കാലത്തിന്റെ യാഥാര്ത്യത്തെയും സമകാലത്തിന്റെ അതി യാഥാര്ത്യത്തെയും നേരിടുന്നു.
എന്നാൽ നേർക്കുനേർ വിനിമയം സാധ്യമാക്കുന്നതും ലളിതവുമായ കഥ പറയൽ രീതിയുടെ സമർത്ഥമായ നിർവഹണം കൊണ്ട് കഥ നമുക്ക് അത്രമേൽ സ്വാഭാവികമായ ജീവിത യാഥാര്ത്ത്യ വുമായി ത്തീരുന്നുഡിബോറ എന്ന കഥ മാത്രമല്ല ഈ സമാഹാരത്തിലെ ഒട്ടുമിക്ക  കഥകളും നമ്മെ  ഓർമപ്പെടുത്തുന്ന വിഹ്വലമായ ഒരു മനുഷ്യ യാഥാർത്ഥ്യമുണ്ട്  നമുക്ക് സ്നേഹിക്കുവനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ജൈവദുരന്തമാണത്
നാം പലതും നേടിയിരിക്കുന്നു. അളവറ്റ സുഖ സൌകര്യങ്ങൾ, അറിവ് ,സമ്പത്ത് എന്തിന് ശൂന്യകാശത്തിലെ സുഖ സൌകര്യങ്ങൾ പോലും പക്ഷെ ഭൂമി മനുഷ്യന് നല്കിയ വിശിഷ്ടമായ വരം നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. അത് സ്നേഹമാണ് .സ്നേഹത്തെക്കുറിച്ചുള്ള പ്രാഥമികയാഥാര്ത്യങ്ങളെ മറികടന്ന് സ്നേഹവും മരണവും  ഒന്നായിത്തീരുന്ന ആത്മീയാനുഭാവത്തിലെക്ക് ഡിബോറ എന്ന കഥ ഉയര്ത്തപ്പെടുന്നുണ്ട്    നേർച്ചക്കൊറ്റനെ കുറിച്ചുള്ള കഥയിൽ (മൂസാട്) പ്രണയവും ഹിംസയും ഇണചേരുന്നുണ്ട്
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥ നൂറ്റാണ്ടുകൾക്ക് മുമ്പ് വേദഗ്രന്ധങ്ങളിൽ പ്രതിപാദിച്ച സ്വവര്ഗ്ഗ ലൈംഗികതയെ ആധുനിക സമൂഹത്തിന്റെ ലൈംഗിക ആഭാസങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നല്ലൊരു കഥയാണ്.
ശാസ്ത്രം പ്രണയിക്കുമ്പോൾ എന്ന കഥയിൽ ഒരു പ്രാര്ത്ഥനയുണ്ട്. ഉപ്പ മരിക്കുന്നതിന് എന്നെ കൊണ്ട് പോകണേ എന്നു കേണുകൊണ്ടിരു ഉമ്മയുടെ പ്രാര്ത്ഥന.
ഇവിടെയൊക്കെ സ്നേഹം ഏതു വിധമാണ് മരണത്താൽ വിമലീകരിക്കപ്പെടുന്നത് എന്ന ആത്മീയാനുഭവം സലീം അയ്യനത്ത് വെളിപ്പെടുത്തുന്നു.   

അതുകൊണ്ടാണ് ഡിബോറയുടെ ആകാശ ജീവിതത്തിൽ നിന്ന് വനജയുടെ കൊശവത്തിക്കുന്നിലേക്ക് വളരെയൊന്നും ദൂരമില്ലെന്നു സലീം അയ്യനത്ത് അറിയുന്നത്.ദൂരം സ്ഥലങ്ങളുടെയോ കാലങ്ങളുടെ യോ അല്ല സ്നേഹ ശൂന്യതയുടെതാണ് എന്ന് ഈ എഴുത്തുകാരൻ ആഴത്തിൽ അറിഞ്ഞിരിക്കുന്നു.
ഏറ്റവും  നവീനമായ ഭാവുകത്വത്തെ  സ്വീകരിച്ചു കൊണ്ട് തന്നെ ഗ്രാമീണനായ പഴയൊരു കഥ പറചിലുകാരന്റെ സത്യ സന്ധതയോടെ നേർക്കു നേരെ കഥ പറയാനും ഈ കഥാ കൃത്തിന് കഴിയുന്നു 

ഗോദ്രയിലെ ചുട്ടെരിക്കപ്പെട്ട മനുഷ്യരും, മനുഷ്യന്റെ ആശ്വ മേധത്തിനിടയിൽ ഞെരിഞ്ഞമർന്ന ഉറുമ്പുകളും ഒരു  പോലെ ഈ കഥാ കൃത്തിനെ വേദനിപ്പിക്കുന്നുണ്ട് . അത്തരം വേദനകളുടെ വേദാന്തങ്ങളാണ് യ്യനത്തിന്റെ ഓരോ കഥകളും     ഈ കഥകൾ വ്യാഖ്യാനിച്ച് നിരൂപണം ചെയ്യാനുള്ള വയല്ല, വായിച്ചു വേദനിക്കാനും വിഷാദിക്കനും സ്വയം നവീകരിക്കാനു മുള്ളവയാണ്‌ അതിനാൽ തന്നെ ഈ നല്ല കഥാകാരനും വായനക്കാരനുമിടയിൽ ഒരു തടസ്സമായി നില്ക്കാതെ ഈ കഥകൾ ഞാൻ അനുഭവിച്ചിരിക്കുന്നു എന്ന് മാത്രം സാക്ഷ്യപ്പെടുത്തി ക്കൊണ്ട് സലീമിന് എഴുത്തു ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 
സ്വന്തം 
ആലങ്കോട് ലീലാകൃഷ്ണൻ