2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

പുറത്താക്കപ്പെട്ടവന്റെ മണ്ണ്

ദലയുടെ സാഹിത്യോൽസവത്തിൽ പങ്കുടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..
ഇത്ര ചിട്ടയോടെ സാഹിത്യ സമ്മേളനങ്ങൾ നടത്താൻ ഒരു പക്ഷെ കേരളത്തിൽ പറ്റുമോ...ഇനി അങ്ങനെയാണെങ്കിൽ തന്നെ ഇത്രയേറെ ആളുകൾ പങ്കെടുക്കുമോ..എല്ലാവര്ക്കുംവർണങ്ങളിലും,തിളക്കങ്ങളിലുമല്ലേ താല്പര്യം...ഇങ്ങനെ മാറിയിരുന്നു മനുഷ്യനും പ്രകൃതിക്കും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന്‌ വിലപിക്കുന്നവരെ വർണങ്ങളിലും താരത്തിലക്കങ്ങളിലും ഒരു പക്ഷെ കണ്ടെന്നു വരില്ല..

രാവിലെ മുതൽ എല്ലാ ചര്ച്ചകളിലും പങ്കെടുക്കാൻ കഴിഞ്ഞു...മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അവൻ ജീവിക്കുന്ന പരിസരത്തെ അടയാളപ്പെടുത്തുക അതിലൂടെ അവനെ അനുഭവിപ്പിക്കുക ഇതാണ് നോവലിന്റെ കവിതയുടെ കഥയുടെ ധര്മ്മമെന്നു ഞാൻ മനസിലാക്കുന്നു...എഴുത്തിനു കൂടുതൽ ഊർജ്ജം പകരാൻ ഈ സാഹിത്യോല്സവത്തിനു കഴിഞ്ഞു എന്നുള്ളതിൽ സന്തോഷിക്കുന്നു
അതിനിടയിൽ കവിത ചര്ച്ച വേളയിൽ ഒരറിയിപ്പ് വന്നു...."പുറത്താക്കപ്പെട്ടവൻ" എന്ന വിഷയത്തെ കുറിച്ച് ഒരു എട്ടുവരി കവിത എഴുതാൻ ഉടനെ എഴുതി പഴയ സ്കൂൾ വിദ്യര്ത്തിയുടെ ഊർജ്ജ സ്വലത യോടെ
കിട്ടി ഒന്നാം സ്ഥാനം ശ്രീ പ്രഭാവർമ്മയിൽ നിന്നും ചിതംബര സ്മരണ(ബാലചന്ദ്രൻ ചുള്ളിക്കാട്) ഏറ്റുവാങ്ങി, കവിത അത് പ്രണയമാണ് നാഭിയിൽ നിന്ന് ഹൃദയ ത്തിലേക്കുള്ള ഒരു നേർരേഖ

ആ എഡിറ്റ് ചെയ്യാത്ത കവിത ഇവിടെ വായിക്കൂ


പുറത്താക്കപ്പെട്ടവന്റെ മണ്ണ്
____________________________
ഭൂമിയുടെ മറ്റൊരു കോണിൽ
ഷെല്ലുകലെ ഭയന്നോടുന്നവേരുടെ
ഭീകരമായ നിലവിളി
കാതിൽ വന്നു മുഴങ്ങുന്നുണ്ട്
ഇവിടെ കൃത്രിമ തണുപ്പിലിരുന്നു
സാഹിത്യത്തിലെ
ആധുനികതയും
ഉത്തരാധുനികതയും
"മാങ്ങാത്തൊലി"
രാജ്യം വിട്ടോടുന്നതിനു മുൻപ്
ഞാനെന്റെ മണ്ണിനെ അവസാനമായൊന്നു
ചുംബിക്കട്ടെ...പുറത്താക്കാപ്പെട്ടവന്റെ
ചുംബനം അതെത്ര തീക്ഷ്ണമാണ്