2013 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ഡിബോറയിലെ ഉറുമ്പുകൾ പറയുന്നത് - പുസ്തകാസ്വാദനം, പ്രതീഷ് പി.സി





'ഡിബോറയിലെ ഉറുമ്പുകള്‍ പറയുന്നത്'  


കലാകാരന്‍ എപ്പോഴും സാമൂഹിക പ്രതിബദ്ധത ഉള്ളവന്‍ ആയിരിക്കുന്നത് അവന്‍റെ കലയിലൂടെ അവന്‍ സമൂഹത്തോട് സംവധിക്കുമ്പോഴാണ്. സലീമിന്‍റെ ഓരോ കഥകളിലും സമൂഹത്തിനുള്ള സന്ദേശമുണ്ട്, അല്ലെങ്കില്‍ ഒരു മുന്നറിയിപ്പുണ്ട്. അതാണ് ഒരു യഥാര്‍ത്ഥ കലാകാരന്‍റെ ധര്‍മ്മം എന്നു ഞാൻ വിശ്വസിക്കുന്നു.

മാനവരാശി നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതി വരച്ചുകാട്ടുന്ന കഥയാണ് “ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍”. “നമ്മള്‍ കുഞ്ഞു ജീവികളായത് എത്ര നന്നായി. മനുഷ്യന്‍റെ കാമ കാഴ്ചയിലൊരു നിഴല്‍ വെട്ടമായിരുന്നെങ്കില്‍ നമ്മുടെ കുട്ടികളും...” കഥയിലെ പെണ്ണെഴുത്തുകാരി പുളിയന്‍ രാധയുടെ ആത്മഗതം കഥാകൃത്തിന്റെ തന്നെ ആത്മഗതമാണ്. മാത്രമോ, ഒന്നാലോചിച്ചാല്‍ നാമോരോരുത്തരുടെയും ആത്മഗതമായി അത് മാറും. അതുപോലെയാണ് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നത്, കണ്ണടച്ച് തുറക്കുന്ന അതെ വേഗത്തില്‍.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കുറ്റി കാട്ടില്‍വെച്ചു മാനഭംഗതിന്നു ഇരയാകപ്പെടുന്ന ഒരു കൊച്ചു മാര്‍വാഡി പെണ്‍കുട്ടി, അവളെ സഹായിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഒരു പ്രയോജനവുമില്ലാതെ പിന്മാറേണ്ടി വരുന്ന അവസ്ഥ. ആക്രമിക്കാന്‍ ആയുധങ്ങളില്ലാത്ത, പൊരുതി നില്‍ക്കാന്‍ ത്രാണിയില്ലാത്ത അവസ്ഥയില്‍ ഘ്രാണ ശക്തിയില്‍ മാത്രം പ്രബലരായതുകൊണ്ട് എന്ത് കാര്യം എന്ന ചോദ്യം ഉറുമ്പ്‌ മഹാസഭയുടെ അധ്യക്ഷന്‍ ചോദിക്കുന്നത് പ്രതികരണ ശേഷി നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിനു നേരെയാണ്.

കഥാകൃത്തിന്റെ രോഷവും, ആത്മ സംഘര്‍ഷങ്ങളും ഇതുപോലെ ഓരോ കഥകളിലും അനുഭവേദ്യമാകുന്നുണ്ട്, ഒപ്പം വായനാ സുഖം തരുന്നതിലും കഥാകൃത്ത്‌ ഒട്ടും പിറകിലല്ല എന്നതും സത്യം.

“ഡിബോറ” എന്ന ആദ്യ കഥ വായിക്കുമ്പോള്‍ തന്നെ നമുക്കിത് തിരിച്ചറിയാന്‍ പറ്റും. ഫാന്‍റെസിയുടെ അതി പ്രസരണമാണ് കഥയിലുടനീളം. പ്രണയത്തിന്‍റെയും, ആകാംക്ഷയുടെയും, നിരാശയുടെയും വിവിധ തലങ്ങള്‍ വളരെ തന്മയത്വതോട് കൂടെ വായനക്കാരനെ അനുഭവിപ്പിക്കുന്നതോടൊപ്പം “അങ്ങനെയെങ്കില്‍ നമ്മള്‍ മാത്രം രക്ഷപെട്ടാല്‍ മതിയോ” എന്ന ഡിബോറ യുടെ ചോദ്യം തറഞ്ഞു കേറുന്നത് ഓരോ മലയാളിയുടെയും സ്വാര്‍ത്ഥതയിലെക്കാണ. ചന്ദ്രനിലേക്ക് കുടിയേറി പാര്‍ക്കുന്നതിനു മുന്നോടി ആയുള്ള ശൂന്യാകാശത്തിലെ വാസത്തില്‍, സാര്‍വലൌകികതയുടെ മടിത്തട്ടില്‍ വിമ്മിഷ്ടപെട്ടു കൊണ്ടിരിക്കുന്ന ഡിബോറ പക്ഷെ ഭൂമിയിലേക്ക്‌ പോകാനാണ് ആഗ്രഹിക്കുന്നത്. ഈ സൌഭാഗ്യങ്ങളില്‍ എല്ലാം അസ്വസ്ഥയായ അവള്‍ ആഗ്രഹിക്കുന്നത് “റസല്‍” മായുള്ള പ്രണയവും, ഭൂമിയിലേക്കുള്ള പറക്കലും ആണ്. മാനുഷികമായ വികാരങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കാന്‍ കഥാകൃത്ത്‌ കാട്ടുന്ന ഈ മിടുക്കാണ് അസ്വാഭാവികതയിലെ സ്വാഭാവികതയായി വായനക്കാരന് അനുഭവപ്പെടുന്നത്.

“ഡിബോറ” യില്‍ നിന്നും “കൊശവത്തിക്കുന്നു” ലേക്ക് ഒരുപാട് ദൂരം ഉണ്ട്. ഒരു നാട്ടിന്‍പുറത്തിന്‍റെ, ഒരു സംസ്കാരത്തിന്‍റെ, മണ്‍പാത്ര വ്യവസായത്തിന്‍റെ തകര്‍ച്ച, അതാണ്‌ “കൊശവത്തിക്കുന്നു”. അലൂമിനിയം, സ്റ്റീല്‍ പാത്ര വ്യവസായത്തിന്‍റെ, ഉപഭോഗ സംസ്കാരത്തിന്‍റെ, ആഗോളവത്കരണത്തിന്‍റെ കടന്നു കയറ്റം കാരണം കൊശവത്തികുന്നില്‍ പൊടിപിടിച്ചു കിടക്കുന്ന പാത്രങ്ങള്‍ കൊണ്ട് ഗ്രാമം ചുകന്നു, മറ്റൊരു ചുകന്ന തെരുവ് പോലെ എന്നാണു കഥാകൃത്ത്‌ പറയുന്നത്. ബിംബങ്ങള്‍ പ്രതീകങ്ങള്‍ ആകുമ്പോള്‍, നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ആകുന്നു.

പുരാണങ്ങളിലെ “സോദോം” & “ഗോമോറ” യും ഒരിക്കല്‍ കൂടെ ഗന്ധക ഭൂമിയിലൂടെ പുനരാവിഷ്കരിക്കപെടുന്നു. സ്വവര്‍ഗരതിയുടെ വൈചിത്ര്യതയും അസ്വസ്തതയും ആണ് കഥാകൃത്ത്‌ ഇവിടെ നമുക്ക് പറഞ്ഞു തരുന്നതു.

നാട്ടിന്‍പുറത്തെ പ്രണയവും ആചാരങ്ങളും നമുക്ക് പരിചിതമാക്കി തരുന്ന “മൂസാട്”. അങ്ങനെയങ്ങനെ 14 വ്യ്ത്യസ്തങ്ങള്‍ ആയ കഥകള്‍. വായനക്കാരന് ഇവയോരോന്നും ഓരോ അനുഭവങ്ങളാണ്. ആയിരിക്കും തീര്‍ച്ച.

അതെ, ഇനി സലിം കഥ പറയട്ടെ.... ഡിബോറ, തുന്നല്‍ പക്ഷിയുടെ വീട്... ആ എഴുത്ത് നിര്‍ബാധം തുടരട്ടെ. പ്രിയ കഥാകൃത്തിനു എല്ലാവിധ ആശംസകളും..



പ്രദീഷ് പി.സി.
ഷാര്‍ജ
18-10-2013


2013 ഒക്‌ടോബർ 16, ബുധനാഴ്‌ച

ബലിമൃഗങ്ങൾ


ബലിമൃഗം  ഒന്ന്                                                 ബലിമൃഗം  രണ്ട്
ബലി പ്രതീകാത്മകം                                          ഒരു ബലിമൃഗവും അറവു കാത്ത്
സ്വയം സമർപ്പിതം                                             കിടക്കുന്നില്ല
തന്റെ ഇച്ച്ചക്കുമേൽ                                       കാത്തുകിടന്നതും ഉറക്കമിളച്ചതും
ദൈവേച്ച്ചയെ പ്രതിഷ്ടിക്കൽ                          കശാപ്പുകാരൻ മാത്രം
എഴുതാനും വായിക്കാനും                                     പടിഞ്ഞാറസ്തമിക്കുന്ന
പ്രണയിക്കാനും പഠിപ്പിച്ചവന്റെ                       സൂര്യന്റെ ചുവന്ന കണ്ണുകളും
കാരുണ്യധികേരത്തിന്  മുമ്പിൽ                          കൂർത്ത നഖങ്ങൾ ഒളിപ്പിച്ചുവെച്ച
ത്യജിക്കുന്നവനെ നേടിയിട്ടുള്ളൂ                            വിരലുകളുടെ തലോടലുകളും
നേടിയവനോ അഹന്തയിൽ                               ദ്രംഷ്ടങ്ങൾ പൂഴ്ത്തിവെച്ച
നേടിയതൊക്കെ ത്യജിക്കുന്നു                               ചുംബനങ്ങളുമുണ്ടാ പിശാചിന്
സഫാ മർവ കുന്നുകൾക്കിടയിലെ                      കാണാനാവും സരിൻ പൊട്ടിയൊലിച്ച
ഊഷരതയിൽ ഓടിത്തളർന്ന                             തെരുവോരങ്ങളിൽ
ഒരു മാതാവിന്റെ പ്രതീക്ഷ                                 കത്തിക്കരിഞ്ഞ പട്ടണങ്ങളിൽ
മകനെ ബലിയര്പ്പിക്കണമെന്ന                        നാവു തുറിച്ച് കണ്ണുകൾ പാതിയടഞ്ഞു
ദൈവാജ്ഞയെ ശിരസ്സാവഹിച്ച                        കുഞ്ഞാടുകളെന്നു  തോന്നിക്കുമാ
ഒരു പിതാവിന്റെ ദൃഡനിക്ഷയം                        മനുഷ്യ ജന്മങ്ങളെ
താൻ ദൈവേഛയ്ക്കായ്‌                                         ഇന്നിന്റെ കൈകളിൽ
ബാലിപീഠമേറെണ്ടവനാനെന്നറിഞ്ഞിട്ടും          നാമെന്നും ബലിമൃഗങ്ങൾ.....
തിളങ്ങുന്ന ബലിയായുധവുമായി
മുമ്പേ നടന്ന ഒരു മകൻ
കാണാനാവില്ലയിനി
ഇതുപോലെയൊരു  മാതാവിനെ
പിതാവിനെ മകനെ....

2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

കഥ കാലം പോലെ ...ഡിബോറ (അവതാരിക) ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ


കഥ കാലം പോലെ ...ഡിബോറ (അവതാരിക) ശ്രീ  ആലങ്കോട് ലീലാകൃഷ്ണൻ 
ശ്രീ സലീം അയ്യനത്തിന്റെ ഡിബോറ എന്ന സമാഹാരത്തിലെ കഥകൾ എല്ലാ അർത്ഥത്തിലും എന്നെ അത്ഭുതപ്പെടുത്തി ഈ കഥാകൃത്ത്‌ പ്രവാസി എഴുത്തുകാരുടെ സംവരണ മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കപ്പെടെണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയിൽ എഴുതുന്ന ഏതു കഥാകാരനുമോപ്പം കസേര വലിചിട്ടിരിക്കുവാൻ പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകൾ പ്രകടിപ്പിക്കുന്നു ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണം
അക്ഷരാർഥത്തിൽ ഇത് വരും കാലത്തിന്റെ കഥയാണ് അസാധാരണമായ ക്രാന്തധ്ര്ഷിത്വതോടെ വരും കാലം എഴുതുമ്പോൾ തന്നെ അൽഭുധകരമയ സ്വാഭാവികതയോടെ കഥയെ സമകാലികമാക്കാനും അയ്യനത്തിന് കഴിയുന്നു. ജനിച്ചതിൽ പിന്നെ ഇതുവരെ ഭൂമിയെ സ്പർശി ചിട്ടില്ലാത്ത മനുഷ്യ പെണ്‍കിടാവാണ് ഇതിലെ ഡിബോറ എന്ന കഥാപാത്രം,  ചന്ദ്രയാൻ യാത്രക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലെ അംഗം. ലോകത്തിലെ പ്രമുഖ വ്യവസായികളിലോരാളായ  നിമിഷങ്ങള്ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകൾ. എന്നിട്ടും അവൾക്ക് ജൈവമായ പ്രണയ മുണ്ടായി. പപ്പയുടെ വിശ്വസ്തനായ പൈലറ്റായ റസലിനോട്
റസൽ ഡിബോറയോടു ഒര്മാപ്പെടുത്തുന്നുണ്ട്
അമ്പതാം നിലയിൽ നിന്നും താഴേക്ക്‌ സഞ്ചരിക്കുവാൻ നിയമം അനുവധിക്കില്ലെന്ന കാര്യം ഡിബോറ നീ മറന്നുവോ…?
തണുത്ത മാർബിൾ തറയിലും മൃതുലമായ കാര്പ്പെറ്റിലും ഓടിക്കളിച്ചിരുന്ന ബാല്യം കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കൊണ്ഗ്രീട്ടു പാലങ്ങളിലൂടെ മാത്രമുള്ള സഞ്ചാരങ്ങൾ അവൾക്ക് വേണ്ടി പപ്പാ വാങ്ങിക്കൂട്ടിയ ശൂന്യ കാശത്തിലെ ഇലക്ട്രോണിക് ഫ്ലാറ്റുകൾ എന്നിട്ടും എത്രമാത്രം ദുഖിതയായിരുന്നു ഡിബോറയെന്ന പെണ്‍കുട്ടി എന്നാണ് സലീം അയ്യനത്തിന്റെ കഥ പറയുന്നത് .
ഈ ദുഖം തന്നെയാണ് കഥയുടെ സത്യം. പരിപൂർണമായും ഭൂമി വിട്ടുള്ള ഈ ജീവിതം നമ്മുടെ നേരനുഭവമല്ല. എന്നാൽ നേരനുഭവത്തെക്കാൾ ഏറെ യാഥാര്ത്യമായി നാമോരോരുത്തരും ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്നു.
വിർച്വൽ റിയാലിറ്റിയും ഹൈപ്പര് റിയാലിറ്റിയു മൊക്കെ ചേർന്ന്  യാഥാര്ത്യത്തെ അനുഭവ ബോധ്യങ്ങല്ക്ക് അധീതമാക്കിയിരിക്കുന്ന കാലത്തിന്റെ എഴുത്താണ് ഡിബോറ . ഇതു ഒരേ സമയം വരും കാലത്തിന്റെ യാഥാര്ത്യത്തെയും സമകാലത്തിന്റെ അതി യാഥാര്ത്യത്തെയും നേരിടുന്നു.
എന്നാൽ നേർക്കുനേർ വിനിമയം സാധ്യമാക്കുന്നതും ലളിതവുമായ കഥ പറയൽ രീതിയുടെ സമർത്ഥമായ നിർവഹണം കൊണ്ട് കഥ നമുക്ക് അത്രമേൽ സ്വാഭാവികമായ ജീവിത യാഥാര്ത്ത്യ വുമായി ത്തീരുന്നുഡിബോറ എന്ന കഥ മാത്രമല്ല ഈ സമാഹാരത്തിലെ ഒട്ടുമിക്ക  കഥകളും നമ്മെ  ഓർമപ്പെടുത്തുന്ന വിഹ്വലമായ ഒരു മനുഷ്യ യാഥാർത്ഥ്യമുണ്ട്  നമുക്ക് സ്നേഹിക്കുവനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ജൈവദുരന്തമാണത്
നാം പലതും നേടിയിരിക്കുന്നു. അളവറ്റ സുഖ സൌകര്യങ്ങൾ, അറിവ് ,സമ്പത്ത് എന്തിന് ശൂന്യകാശത്തിലെ സുഖ സൌകര്യങ്ങൾ പോലും പക്ഷെ ഭൂമി മനുഷ്യന് നല്കിയ വിശിഷ്ടമായ വരം നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. അത് സ്നേഹമാണ് .സ്നേഹത്തെക്കുറിച്ചുള്ള പ്രാഥമികയാഥാര്ത്യങ്ങളെ മറികടന്ന് സ്നേഹവും മരണവും  ഒന്നായിത്തീരുന്ന ആത്മീയാനുഭാവത്തിലെക്ക് ഡിബോറ എന്ന കഥ ഉയര്ത്തപ്പെടുന്നുണ്ട്    നേർച്ചക്കൊറ്റനെ കുറിച്ചുള്ള കഥയിൽ (മൂസാട്) പ്രണയവും ഹിംസയും ഇണചേരുന്നുണ്ട്
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥ നൂറ്റാണ്ടുകൾക്ക് മുമ്പ് വേദഗ്രന്ധങ്ങളിൽ പ്രതിപാദിച്ച സ്വവര്ഗ്ഗ ലൈംഗികതയെ ആധുനിക സമൂഹത്തിന്റെ ലൈംഗിക ആഭാസങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നല്ലൊരു കഥയാണ്.
ശാസ്ത്രം പ്രണയിക്കുമ്പോൾ എന്ന കഥയിൽ ഒരു പ്രാര്ത്ഥനയുണ്ട്. ഉപ്പ മരിക്കുന്നതിന് എന്നെ കൊണ്ട് പോകണേ എന്നു കേണുകൊണ്ടിരു ഉമ്മയുടെ പ്രാര്ത്ഥന.
ഇവിടെയൊക്കെ സ്നേഹം ഏതു വിധമാണ് മരണത്താൽ വിമലീകരിക്കപ്പെടുന്നത് എന്ന ആത്മീയാനുഭവം സലീം അയ്യനത്ത് വെളിപ്പെടുത്തുന്നു.   

അതുകൊണ്ടാണ് ഡിബോറയുടെ ആകാശ ജീവിതത്തിൽ നിന്ന് വനജയുടെ കൊശവത്തിക്കുന്നിലേക്ക് വളരെയൊന്നും ദൂരമില്ലെന്നു സലീം അയ്യനത്ത് അറിയുന്നത്.ദൂരം സ്ഥലങ്ങളുടെയോ കാലങ്ങളുടെ യോ അല്ല സ്നേഹ ശൂന്യതയുടെതാണ് എന്ന് ഈ എഴുത്തുകാരൻ ആഴത്തിൽ അറിഞ്ഞിരിക്കുന്നു.
ഏറ്റവും  നവീനമായ ഭാവുകത്വത്തെ  സ്വീകരിച്ചു കൊണ്ട് തന്നെ ഗ്രാമീണനായ പഴയൊരു കഥ പറചിലുകാരന്റെ സത്യ സന്ധതയോടെ നേർക്കു നേരെ കഥ പറയാനും ഈ കഥാ കൃത്തിന് കഴിയുന്നു 

ഗോദ്രയിലെ ചുട്ടെരിക്കപ്പെട്ട മനുഷ്യരും, മനുഷ്യന്റെ ആശ്വ മേധത്തിനിടയിൽ ഞെരിഞ്ഞമർന്ന ഉറുമ്പുകളും ഒരു  പോലെ ഈ കഥാ കൃത്തിനെ വേദനിപ്പിക്കുന്നുണ്ട് . അത്തരം വേദനകളുടെ വേദാന്തങ്ങളാണ് യ്യനത്തിന്റെ ഓരോ കഥകളും     ഈ കഥകൾ വ്യാഖ്യാനിച്ച് നിരൂപണം ചെയ്യാനുള്ള വയല്ല, വായിച്ചു വേദനിക്കാനും വിഷാദിക്കനും സ്വയം നവീകരിക്കാനു മുള്ളവയാണ്‌ അതിനാൽ തന്നെ ഈ നല്ല കഥാകാരനും വായനക്കാരനുമിടയിൽ ഒരു തടസ്സമായി നില്ക്കാതെ ഈ കഥകൾ ഞാൻ അനുഭവിച്ചിരിക്കുന്നു എന്ന് മാത്രം സാക്ഷ്യപ്പെടുത്തി ക്കൊണ്ട് സലീമിന് എഴുത്തു ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 
സ്വന്തം 
ആലങ്കോട് ലീലാകൃഷ്ണൻ 




2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

പുറത്താക്കപ്പെട്ടവന്റെ മണ്ണ്

ദലയുടെ സാഹിത്യോൽസവത്തിൽ പങ്കുടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..
ഇത്ര ചിട്ടയോടെ സാഹിത്യ സമ്മേളനങ്ങൾ നടത്താൻ ഒരു പക്ഷെ കേരളത്തിൽ പറ്റുമോ...ഇനി അങ്ങനെയാണെങ്കിൽ തന്നെ ഇത്രയേറെ ആളുകൾ പങ്കെടുക്കുമോ..എല്ലാവര്ക്കുംവർണങ്ങളിലും,തിളക്കങ്ങളിലുമല്ലേ താല്പര്യം...ഇങ്ങനെ മാറിയിരുന്നു മനുഷ്യനും പ്രകൃതിക്കും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന്‌ വിലപിക്കുന്നവരെ വർണങ്ങളിലും താരത്തിലക്കങ്ങളിലും ഒരു പക്ഷെ കണ്ടെന്നു വരില്ല..

രാവിലെ മുതൽ എല്ലാ ചര്ച്ചകളിലും പങ്കെടുക്കാൻ കഴിഞ്ഞു...മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അവൻ ജീവിക്കുന്ന പരിസരത്തെ അടയാളപ്പെടുത്തുക അതിലൂടെ അവനെ അനുഭവിപ്പിക്കുക ഇതാണ് നോവലിന്റെ കവിതയുടെ കഥയുടെ ധര്മ്മമെന്നു ഞാൻ മനസിലാക്കുന്നു...എഴുത്തിനു കൂടുതൽ ഊർജ്ജം പകരാൻ ഈ സാഹിത്യോല്സവത്തിനു കഴിഞ്ഞു എന്നുള്ളതിൽ സന്തോഷിക്കുന്നു
അതിനിടയിൽ കവിത ചര്ച്ച വേളയിൽ ഒരറിയിപ്പ് വന്നു...."പുറത്താക്കപ്പെട്ടവൻ" എന്ന വിഷയത്തെ കുറിച്ച് ഒരു എട്ടുവരി കവിത എഴുതാൻ ഉടനെ എഴുതി പഴയ സ്കൂൾ വിദ്യര്ത്തിയുടെ ഊർജ്ജ സ്വലത യോടെ
കിട്ടി ഒന്നാം സ്ഥാനം ശ്രീ പ്രഭാവർമ്മയിൽ നിന്നും ചിതംബര സ്മരണ(ബാലചന്ദ്രൻ ചുള്ളിക്കാട്) ഏറ്റുവാങ്ങി, കവിത അത് പ്രണയമാണ് നാഭിയിൽ നിന്ന് ഹൃദയ ത്തിലേക്കുള്ള ഒരു നേർരേഖ

ആ എഡിറ്റ് ചെയ്യാത്ത കവിത ഇവിടെ വായിക്കൂ


പുറത്താക്കപ്പെട്ടവന്റെ മണ്ണ്
____________________________
ഭൂമിയുടെ മറ്റൊരു കോണിൽ
ഷെല്ലുകലെ ഭയന്നോടുന്നവേരുടെ
ഭീകരമായ നിലവിളി
കാതിൽ വന്നു മുഴങ്ങുന്നുണ്ട്
ഇവിടെ കൃത്രിമ തണുപ്പിലിരുന്നു
സാഹിത്യത്തിലെ
ആധുനികതയും
ഉത്തരാധുനികതയും
"മാങ്ങാത്തൊലി"
രാജ്യം വിട്ടോടുന്നതിനു മുൻപ്
ഞാനെന്റെ മണ്ണിനെ അവസാനമായൊന്നു
ചുംബിക്കട്ടെ...പുറത്താക്കാപ്പെട്ടവന്റെ
ചുംബനം അതെത്ര തീക്ഷ്ണമാണ്

2013 ജൂലൈ 8, തിങ്കളാഴ്‌ച

സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി യുടെ പത്താം വാര്‍ഷിക ത്തിന് നടത്തിയ രചനാ മത്സര വിജയി കള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കഥാ രചനാ വിഭാഗ ത്തില്‍ സലീം അയ്യനത്തിന്റെ ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനം നേടി.
സോണിയാ റഫീഖിന്റെ ‘വെരോളി യിലെ സാധാരണ ക്കാരന്‍’ കഥാ രചനാ വിഭാഗ ത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജു സി. പരവൂരിന്റെ ‘സതീ ദേവിയും ഒരമ്മ യാണ്’ മൂന്നാം സ്ഥാനം നേടിയ കഥ.
കവിതാ രചനാ വിഭാഗ ത്തില്‍ രഘുനന്ദന്‍ മാഷ് രചിച്ച ‘തലയിണ’ ഒന്നാം സ്ഥാനവും ആര്‍. സന്ധ്യ യുടെ ‘ബന്ധങ്ങള്‍’ രണ്ടാം സ്ഥാനവും നേടി.
ബഷീര്‍ തിക്കോടി, ഷാജി ഹനീഫ്, ലത്തീഫ് മമ്മിയൂര്‍, സമദ് മേലടി സുരേന്ദ്രന്‍ മാസ്റ്റര്‍, മംഗലത്ത് മുരളി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.